Tuesday, March 8, 2011

മോശെയെ പോലെയുള്ള പ്രവാചകന്‍?

വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ച് മോശെ പ്രവാചകനുണ്ടായ ഒരു ദൈവിക അരുളപ്പാടിനെക്കുറിച്ച് പഞ്ചഗ്രന്ഥത്തിൽ അവസാനത്തേതായ ആവർത്തന പുസ്തകത്തിൽ പറയുന്നുണ്ട്. അതിങ്ങനെയാണ്:
“അപ്പോൾ കർത്താവ് എന്നോട് അരുൾ ചെയ്തു. അവർ പറഞ്ഞതെല്ലാം ശരി തന്നെ. നിന്നെപ്പോലെ ഒരു പ്രവാചകനെ അവരുടെ സഹോദരന്മാരിൽ നിന്ന് അവർക്കായി ഞാൻ ഉയർത്തും. ഞാൻ എന്റെ വചനങ്ങൾ അയാളുടെ നാവിൽ നിവേശിപ്പിക്കും. ഞാൻ കല്പിക്കുന്നവയെല്ലാം അയാൾ അവരോട് പറയും‘ അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും. എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം. അതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങൾ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ. ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു (ആവർത്തനം : 18:18-22)

യഹോവയിൽ നിന്ന് മോശെക്കുണ്ടായതായി പഴയ നിയമം പ്രതിപാദിക്കുന്ന ഈ അരുളപ്പാടിൽ നിന്ന് വരാനിരിക്കുന്ന മഹാ പ്രവാചകനെക്കുറിച്ച് താഴെപറയുന്ന കാര്യങ്ങൾ മനസ്സിലാക്കാം.

1. വരാനിരിക്കുന്ന പ്രവാചകൻ അദ്ദേഹത്തിന്റെ ജീവിതത്തിലും ദൌത്യത്തിലും മോശെയെപ്പോലെയുള്ള ആളായിരിക്കും.
2. അദ്ദേഹം ഇസ്രായീല്യരുടെ സഹോദരന്മാർക്കിടയിൽ നിന്നാണ് ഉയർത്തപ്പെടുക.
3. അദ്ദേഹത്തിന്റെ നാവിൽ ദൈവിക വചനങ്ങളാണ് ഉണ്ടാവുക.
4. ദൈവം കല്പിക്കുന്നതാണ് അദ്ദേഹം തന്റെ ജനതയോട് സംസാരിക്കുക.
5. ദൈവികനാമത്തിലാണ് അദ്ദേഹം സംസാരിക്കുക.
6. അദ്ദേഹം പ്രവചിക്കുന്ന കാര്യങ്ങളെല്ലാം യാഥാർത്ഥ്യമായി പുലരും.

മോശെ പ്രവാചകനിലൂടെ കർത്താവ് നൽകിയ ഈ വാഗ്ദാനത്തിന്റെ പൂർത്തീകരണത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു സദ് വ്യത്തരായ യഹൂദർ. ഇസ്രായീലിൽ കുറെ പ്രവാചകന്മാർ വന്നു. അവരാരും തന്നെ ‘മോശെയെപ്പോലുള്ള പ്രവാചകൻ’ ആയിരുന്നില്ല. അവരുടെയെല്ലാം ദൌത്യം മോശെയുടെ നിയമത്തിൽ നിന്ന് അകന്ന ഇസ്രായീൽ മക്കളെ കർത്താവിന്റെ ആലയത്തിലേക്ക് തിരിച്ചു കൊണ്ട് വരികയായിരുന്നു. ഇക്കാര്യം മോശക്ക് ദ്ശാബ്ദങ്ങൾ കഴിഞ്ഞ് രചിക്കപ്പെട്ട ആവർത്തന പുസ്തകത്തിൽ അതിന്റെ രചയിതാവ് വ്യക്തമാക്കുന്നുണ്ട്. ‘പിന്നീട് ഒരിക്കലും മോശെയെപ്പോലെ ഒരു പ്രവാചകൻ ഇസ്രായേലിൽ ഉണ്ടായിട്ടില്ല’ (ആവർത്തനം 34:10)
മോശെയെപ്പോലുള്ള പ്രവാചകൻ യേശുവല്ല
ഈ പ്രവചനത്തിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത് യേശുവാണെന്ന് അപ്പോസതല പ്രവർത്തനങ്ങളുടെ കർത്താവ് സ്ഥാപിക്കുവാൻ ശ്രമിക്കുന്നുണ്ട്. (അപ്പോ പ്രവ്യ 3:22-26)
ഇതിന്റെ അടിസ്ഥാനത്തിൽ മിഷനറിമാർ മോശയോട് ദൈവം നൽകിയ വാഗ്ദാനപ്രകാരം വന്ന പ്രവാചകൻ യേശുവാണെന്ന് വാദിക്കാറുണ്ട്. അവർ പഞ്ചപുസ്തകങ്ങളും പുതിയ നിയമപുസ്തകങ്ങളും ഒരു താരതമ്യത്തിനു വിധേയമാക്കേണ്ടതാണ്. അപ്പോൾ മോശയെയും യേശുവിനെയും കുറിച്ച് ബൈബിൾ നൽകുന്ന ചിത്രങ്ങൾ തമ്മിലുള്ള അന്തരം എത്ര ഭീമമാണെന്ന് മനസ്സിലാകും. സത്യത്തിൽ, ഒരർത്ഥത്തിലും മോശയെപ്പോലുള്ള പ്രവാചകൻ എന്ന് വിളിക്കപ്പെടുവാൻ അർഹനല്ല യേശുവെന്ന വസ്തുത ബൈബിൾ ഒരാവർത്തി വായിക്കുന്ന ഏവർക്കും ബോധ്യപ്പെടുന്നതാണ്. ഒരു മനുഷ്യനെന്ന നിലക്കോ ഒരു പ്രവാചകനെന്ന നിലക്കോ ഒന്നും തന്നെ യേശു മോശയോട് താരതമ്യം ചെയ്യാൻ പറ്റാത്ത വ്യക്തിത്വമാണെന്നതാണ് വാസ്തവം!

മോശെയെപ്പോലുള്ള പ്രവാചകൻ യേശുവാണെന്ന് വരുത്തുവാൻ വേണ്ടി പഞ്ചപുസ്തകങ്ങളിൽ പറയുന്ന മോശെയുടെ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങൾ യേശുവിന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടെന്ന് ക്രിസ്തുമത പ്രചാരകർ വാദിക്കാറുണ്ട്. മത്തായിയുടെ സുവിശേഷം നൽകുന്ന യേശുകഥയെയാണ് പ്രധാനമായും അവർ ഇതിനായി ഉപയോഗപ്പെടുത്താറുള്ളത്. എന്നാൽ യാഥാർത്ഥ്യമെന്താണ്? പഴയനിയമത്തിലെ പ്രവചനങ്ങളുടെ പൂർത്തീകരണം യേശുവിലാണ് സംഭവിച്ചതെന്ന് വരുത്തിത്തീർക്കാൻ സ്വന്തമായി ഒരു കഥ മെനഞ്ഞെടുത്തയാളാണ് മത്തായി. ഈ കഥയിൽ പറയുന്ന സംഭവങ്ങളിൽ പലതും യേശുവിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളവയല്ലെന്ന വസ്തുത പണ്ഡിതന്മാർ സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യം മുമ്പ് വ്യക്തമാക്കിയിട്ടുള്ളതാണ്. സത്യത്തിൽ, പഴയ നിയമത്തിൽ യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ടതെന്ന് പറയാവുന്ന ഒരൊറ്റ പ്രവചനവുമില്ല. ബൈബിൾ പണ്ഡിതനായ റെയ്മണ്ട് ബ്രൌൺ എഴുതുന്നു: ‘ഒരു ‘മെസായനിക്’ വിമോചനത്തെക്കുറിച്ച് അവർ പഠിപ്പിച്ചിരുന്നുവെങ്കിലും നസ്രായനായ യേശുവിന്റെ ജീവിതത്തിലെ ഒരു സംഭവം പോലും ക്യത്യമായി അവർ പറഞ്ഞിരുന്നുവെന്നതിന് തെളിവുകളൊന്നുമില്ല’. (മിശീഹയുടെ ജനനം, പുറം 9)

മോശക്കു ശേഷം അദ്ദേഹത്തിന്റെ വ്യക്തിത്വത്തോട് സമാനമായ വ്യക്തിത്വവുമായി വന്ന ഒരു പ്രവാചകനെ മാത്രമേ നമുക്ക് ചരിത്രത്തിൽ കാണാൻ കഴിയുന്നുള്ളൂ. അത് മുഹമ്മദ് (സ)ല്ലാതെ മറ്റാരുമല്ല. ഒരു മനുഷ്യനെന്ന നിലക്കും പ്രവാചകനെന്ന നിലക്കും മോശയുടെ വ്യക്തിത്വവും മുഹമ്മദി(സ)ന്റെ വ്യക്തിത്വവും എല്ലാ നിലക്കും സമാനത പുലർത്തുന്നുണ്ട്. ഇതു കൊണ്ടു തന്നെ ‘നിന്നെപ്പോലുള്ള പ്രവാചകനെ അയക്കും’ എന്ന മോശെ പ്രവാചകനോടുള്ള വാഗ്ദാനത്തിന്റെ പൂർത്തീകരണം നമുക്ക് ദർശീക്കുവാൻ കഴിയുന്നത് മുഹമ്മദ് (സ) യിൽ മാത്രമാണെന്ന വസ്തുത നിഷേധിക്കാനാവില്ല.

മോശെ പ്രവാചകന് ദൈവം നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണം മുഹമ്മദി(സ)ലൂടെയാണ് നിർവഹിക്കപ്പെട്ടതെന്ന് പറയുന്നത് ആ രണ്ട് വ്യക്തികളുടെ ജീവിതത്തിന്റെയും ദൌത്യത്തിന്റെയും സമാനത കൊണ്ട് മാത്രമല്ല. പ്രത്യത ആ പ്രവചനത്തിൽ പ്രസ്താവിച്ചിരിക്കുന്ന മുഴുവൻ കാര്യങ്ങളും മുഹമ്മദ് നബി(സ) യിൽ പൂർത്തീകരിക്കപ്പെട്ടിരിക്കുന്

നുവെന്നതാണ് വാസ്തവം.

ഇസ്രായീല്യരുടെ സഹോദരന്മാർ

അവരുടെ സഹോദരന്മാർക്കിടയിൽ നിന്നാണ് നിന്നെപ്പോലെയുള്ള പ്രവാചകനെ ഉയർത്തുക എന്നാണല്ലോ മോശെ പ്രവാചകനോടുള്ള ദൈവിക വാഗ്ദാനം. മോശെ പ്രവാചകന്റെ ജനതയായ ഇസ്രായീല്യരാണ് ഇവിടെ ‘അവർ’ എന്ന് പറയുന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇസ്രായീല്യരുടെ സഹോദരന്മാർക്കിടയിൽനിന്നാണ് ആ പ്രവാചകന്റെ ആഗമനമുണ്ടാവുകയെന്ന പ്രവചനവും മുഹമ്മദ് നബി (സ) യിൽ വളരെ സ്പഷ്ടമായി പൂർത്തീകരിക്കപ്പെടുന്നുണ്ട്. അബ്രഹാമിന്റെ മകനായ ഇസ് ഹാക്കിന്റെ മകനാണ് ഇസ്രായീൽ എന്ന് വിളിക്കപ്പെട്ട യാക്കോബ്. യാക്കോബിന്റെ സന്തതി പരമ്പരയാണ് ഇസ്രായീല്യർ എന്ന് അറീയപ്പെട്ടത്. അബ്രഹാമിന്റെ മറ്റൊരു മകനായ ഇസ്മാ ഈലിന്റെ സന്തതികളാണ് അറബികൾ. അങ്ങനെ നോക്കുമ്പോൾ ഇസ്മാ ഈല്യർ അഥവാ അറബികൾ ഇസ്രായീല്യരുടെ സഹോദരന്മാരാണ്. അറബികൾക്കിടയിൽ നിന്നാണല്ലോ മുഹമ്മദി(സ)ന്റെ ആഗമനമുണ്ടായത്. അവരുടെ സഹോദരന്മാർക്കിടയിൽ നിന്നാണ് മോശെയെപ്പോലുള്ള പ്രവാചകന്റെ ആഗമനമുണ്ടാവുകയെന്ന ദൈവിക വാഗ്ദാനവും മുഹമ്മദ് നബി(സ)യിൽ പൂർത്തീകരിക്കപ്പെടുന്നു.

നാവിൽ ദൈവവചനങ്ങൾ

വരാനിരിക്കുന്ന മോശെയെപ്പോലുള്ള പ്രവാചകന്റെ മറ്റൊരു അടയാളമായി പറയുന്നത് ‘ഞാൻ എന്റെ വചനങ്ങൾ അയാളുടെ നാവിൽ നിവേശിപ്പിക്കും’ എന്നാണല്ലോ. ദൈവിക വചനങ്ങളുടെ അവകാശപ്പെടാൻ കഴിയുന്ന ഇന്ന് നില നിൽക്കുന്ന ഏകഗ്രന്ഥം വിശുദ്ധ ഖുർ ആനാണെന്ന കാര്യത്തിൽ സംശയമില്ല. മറ്റെല്ലാ ഗ്രന്ഥങ്ങളിലും വിശുദ്ധന്മാരുടേയോ ഹ്രിഷിമാരുടേയോ രചനകളുമുണ്ടെന്ന വസ്തുത അവയുടെ അപ്രമാദിത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നവർ തന്നെ സമ്മതിക്കുന്നതാണ്. ഖുർ ആനിലാകട്ടെ ദൈവിക വചനങ്ങൾ മാത്രമാണുള്ളത്. മുഹമ്മദ് നബി(സ) സ്വന്തമായി നിർമ്മിച്ച ഒരു വാക്കു പോലും ഖുർ ആനിലില്ല.

ഖുർ ആനിലെ അക്ഷരങ്ങളെല്ലാം മോസ പ്രവാചകന് കർത്താവ നൽകിയ പോലെ ലിഖിത രൂപത്തിൽ നൽകുകയല്ല ചെയ്തത്. മറിച്ച് ഗബ്രിയേൽ മാലാഖ പ്രവാചകന്റെ അടുത്തുവന്ന് ദൈവവചനങ്ങൾ ഓതിക്കേൾപ്പിക്കുകയായിരുന്നു. ആ വചനങ്ങൾ തന്റെ നാവുകൊണ്ട് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. അഥവാ ദൈവം പലകകളിലാക്കിക്കൊണ്ടോ മറ്റ് രേഖകളാക്കിക്കൊണ്ടോ അല്ല മുഹമ്മദ് നബി(സ)ക്ക് ബോധനങ്ങൾ നൽകിയത്. മറിച്ച് അദ്ദേഹത്തിന്റെ നാവിലേക്ക് ദൈവവചനങ്ങൾ നിവേശിക്കപ്പെടുകയായിരുന്നു. ‘ഞാൻ എന്റെ വചനങ്ങൾ അയാളുടെ നാവിൽ നിവേശിപ്പിക്കും ‘ എന്ന വചനവും മുഹമ്മദ് നബി(സ)യിൽ പൂർത്തീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് സാരം.

‘ഞാൻ കല്പിക്കുന്നതെല്ലാം അയാൾ അവരോട് പറയും’ എന്നതാണല്ലോ മറ്റൊരു അടയാളം. മുഹമ്മദ് നബി(സ) ദൈവിക കല്പനകൾക്ക് അനുസ്യതമായിട്ടായിരുന്നു സംസാരിച്ചിരുന്നത്. മുഹമ്മദ് നബി(സ) യുടെ സംസാരങ്ങളെല്ലാം ദൈവിക ബോധനത്തിനു അനുസരിച്ചിട്ടയിരുന്നുവെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ഓരോ വിശയങ്ങളിലും നാം സ്വീകരിക്കേണ്ട വിധിവിലക്കുകൾ എന്തെല്ലാമാണെന്ന ദൈവകല്പനകളെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. അതു കൊണ്ടുതന്നെ ഈ അടയാളവും മുഹമ്മദ് നബി(സ)യിൽ പൂർത്തീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാം.

സംസാരം ദൈവനാമത്തിൽ

വരാനിരിക്കുന്ന പ്രവാചകൻ സംസാരിക്കുന്ന വാക്കുകൾ ദൈവികനാമത്തിലായിരിക്കുമെന്നാണ് മോശെയോടുള്ള ദൈവിക വാഗ്ദാനത്തിൽ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം. ഇത് മുഹമ്മദ് നബി (സ)യുടെ കാര്യത്തിൽ യോജിക്കുന്നതു പോലെ മറ്റാരുടെ കാര്യത്തിലും യോജിക്കുന്നില്ലെന്നതാണ് വാസ്തവം. ഓരോ കാര്യവും പറയുമ്പോഴും ചെയ്യുമ്പോഴും ‘പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ’ എന്നുച്ചരിച്ചുകൊണ്ടാണ് (ബിസ്മില്ലാഹിറഹ്മാനിറഹീം) അദ്ദേഹം തുടക്കം കുറിച്ചിരുന്നത്. കരുണാവാരിധിയായ ദൈവത്തിന്റെ നാമത്തിൽ എല്ലാ കാര്യങ്ങളും തുടങ്ങണമെന്ന് തന്റെ അനുയായികളെ പഠിപ്പിക്കുക കൂടി ചെയ്തയാളാണ് മുഹമ്മദ് നബി(സ). മറ്റൊരു പ്രവാചന്റെ ചരിത്രത്തിലും ഇത്ര സുന്ദരമായ ഒരു പ്രാരംഭവാക്യം പഠിപ്പിച്ചതായി നമുക്ക് കാണാൻ കഴിയുന്നില്ല.

വ്യാജപ്രവാചകനല്ല

മോശെയെപ്പോലുള്ള പ്രവാചകനെന്ന് അവകാശപ്പെട്ടു കൊണ്ട് വരുന്ന വ്യാജപ്രവാചകന്മാരെയും യഥാർത്ഥ പ്രവാചകനെയും തിരിച്ചറിയാൻ കഴിയുന്നതിനു ഒരു അടയാളവും ആവർത്തനപുസ്തകത്തിലെ നടേ ഉദ്ധരിച്ച വാക്യത്തിലുണ്ട്. ആ പ്രവാചകന്റെ പ്രവചനങ്ങളൊന്നും തന്നെ പുലരാതിരിക്കുകയില്ലെന്നതത്രേ അത്. ഇതും മുഹമ്മദ് നബി(സ)യിൽ പൂർണ്ണമായി യോജിക്കുന്നു. മുഹമ്മദ് നബി(സ) തന്റെ ജീവിതകാലത്ത് നടത്തിയ പ്രവചനങ്ങളെല്ലാം ദൈവികബോധനപ്രകാരമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രവചനങ്ങളൊന്നും പുലരാതിരുന്നിട്ടില്ല. റോമക്കാരുടെ വിജയം മുതൽ ഇസ്ലാമിന്റെ ദിഗ്വിജയം വരെയുള്ള സംഭവങ്ങളെല്ലാം പ്രവാചകൻ പ്രവചിച്ച സംഗതികളായിരുന്നുവല്ലോ.

ഇങ്ങനെ എല്ലാ അർത്ഥത്തിലും മോശെ പ്രവാചകനോടൂള്ള ദൈവിക വാഗ്ദാനം പൂർണ്ണമായും മുഹമ്മദ് നബി(സ) യിൽ പൂർത്തീകരിക്കപ്പെട്ടതായി കാണാൻ കഴിയും.

ക്രൈസ്തവ ഗ്രന്ഥകാരനായ റെവ. ജെയിംസിന്റെ വാക്കുകൾ നോക്കുക.
‘അദ്ദേഹവുമായി (മോശ) അല്പമെങ്കിലും താരതമ്യപ്പെടുത്താവുന്ന ചരിത്രത്തിലെ ഒരേയൊരു വ്യക്തി മുഹമ്മദാണ്.’ (Rev. James L. Dow, Dictionary of the Bible. page 403)

ബൈബിള് പഠിപ്പിക്കുന്ന ദൈവസങ്കല്പം ത്രിത്വമോ?




ത്രിയേകത്വം

ബൈബിളില്‍ ഇല്ലാത്തതും പില്‍ക്കാലത്ത് ക്രൈസ്തവതയുടെ അടിസ്ഥാനമായിത്തീര്‍ന്നതുമായ സിദ്ധാന്തമാണ് ത്രിത്വം.
 "ത്രിത്വത്തില്‍ ഏകദൈവ വിശ്വാസത്തെ നാം ആരാധിക്കുന്നു. പിതാവ് വ്യതിരിക്തനായ ആള്‍; പുത്രന്‍ വ്യതിരിക്തനായ ആള്‍; പരിശുദ്ധാത്മാവ് വ്യതിരിക്തനായ ആള്‍. എന്നാല്‍ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഒരേയൊരു ദൈവത്വവും ഒരേ മഹത്വവും ഒരേ നിത്യപ്രതാപവുമാണുള്ളത്.'' (ഡി. ബാബുപോള്‍: വേദശബ്ദരത്നാകരം. പേ. 309)

ദൈവ സങ്കല്‍പത്തെക്കുറിച്ച് പഴയ നിയമവും പുതിയ നിയമവും വ്യക്തമാക്കിയ യാഥാര്‍ഥ്യങ്ങളെ നിരാകരിക്കുന്നതാണ് ക്രൈസ്തവ ദൈവസങ്കല്‍പം. തോമസ് അക്വിനാസ് എഴുതുന്നു: "ത്രിത്വത്തില്‍ വിശ്വസിക്കാതെ ക്രിസ്തുവില്‍ വിശ്വസിക്കുക അസാധ്യമാണ്. എന്തുകൊണ്ടെന്നാല്‍ ദൈവപുത്രന്‍ മനുഷ്യനായി അവതരിച്ചുവെന്നും പരിശുദ്ധാത്മാവിനാല്‍ ലോകത്തെ നവീകരിച്ചുവെന്നും ഉള്ള സത്യങ്ങള്‍ ക്രിസ്തീയ രഹസ്യമാകുന്നു. മനുഷ്യാവതാരം പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാല്‍ നടന്നു എന്ന സത്യവും ആ രഹസ്യത്തിന്റെ ഭാഗമാണ്.'' (അതേ പുസ്തകം- 309,310)

മനുഷ്യബുദ്ധിക്ക് ഉള്‍ക്കൊള്ളാവുന്ന രീതിയില്‍ ത്രിയേകത്വത്തെ ലോകത്താര്‍ക്കും വിശദീകരിക്കാനായിട്ടില്ല. റൊണാള്‍ഡ് ലോറല്‍ എഴുതി: "പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യം ഈ ലോക ജീവിതത്തില്‍ മനുഷ്യബുദ്ധിക്ക് ഗ്രഹിക്കാന്‍ സാധ്യമല്ല.'' (അതേ പുസ്തകം- 309) ത്രിത്വം വിശദീകരിച്ചവസാനിപ്പിച്ചുകൊണ്ട് സെന്റ് അഗസ്റ്യന്‍ എഴുതി: "ഇത് കത്തോലിക്ക വിശ്വാസമായിരിക്കുന്നിടത്തോളം എന്റെയും വിശ്വാസമാണ്.''


വളരെ ദുര്‍ബലമായ ഉദാഹരണങ്ങളാണ് ത്രിത്വത്തിന് നല്‍കിയത്. പദാര്‍ഥത്തിന്റെ അവസ്ഥ ജലത്തിന്റെ രൂപം, ചതുര കട്ടയുടെ വശം 1  1  1 = (എം.എച്ച് ഫിന്ലെ)
മനുഷ്യ ബുദ്ധിക്ക് ഒരിക്കലും യോജിക്കാത്ത ഒരു വിശ്വാസപ്രമാണം മനുഷ്യന്റെ നിത്യജീവന്റെ അടിസ്ഥാനമാക്കുകയോ?

ഇത് ദൈവിക വിശ്വാസമാണെന്നും ചോദ്യം ചെയ്യല്‍ കൂടാതെ അംഗീകരിക്കല്‍ വിശ്വാസികളുടെ ബാധ്യതയുമാണെങ്കില്‍- യുക്തി ഒഴിവാക്കി- പ്രമാണപരമായ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? പരിശോധിക്കാം.

പഴയനിമയം

1. "അടിമ വീടായ മിസ്രയീം ദേശത്തുനിന്നും നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നന്റെ ദൈവമാകുന്നു. ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാവരുത്. ഒരു വിഗ്രഹം ഉണ്ടാക്കരുത്. മീതെ സ്വര്‍ഗത്തിലോ താഴെ ഭൂമിയിലോ ഭൂമിക്ക് കീഴില്‍ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമയും അരുത്. അവയെ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത്.'' (പുറപ്പാട്: 20: 2-6, ആവര്‍ത്തനം: 5: 6-9)

2. "ഞാന്‍, ഞാന്‍ മാത്രമേയുള്ളൂ. ഞാനല്ലാതെ ദൈവമില്ല. (ആവര്‍ത്തനം: 32: 39)

3. "നിന്റെ ദൈവമായ യഹോവയെ നീ മറക്കയും അന്യദൈവങ്ങളെ പിന്തുടര്‍ന്ന് അവയെ സേവിച്ച് നമസ്കരിക്കയും ചെയ്താല്‍ നിങ്ങള്‍ നശിച്ചുപോകും എന്ന് ഞാന്‍ നിങ്ങളോടു സാക്ഷീകരിക്കുന്നു.'' (ആവര്‍ത്തനം: 8:19)

4. യഹോവ തന്നെയാകുന്നു ദൈവം. അവനല്ലാതെ മറ്റൊരുത്തനുമില്ല. എന്നറിയേണ്ടതിന് തന്നെ.'' (ആവര്‍ത്തനം: 4: 35)

5. "ഇസ്രയേലേ കേള്‍ക്ക: യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകന്‍ തന്നെ. നിന്റെ ദൈവമായ യഹോവയെ നീ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടും കൂടെ സ്നേഹിക്കണം.'' (ആവര്‍ത്തനം: 6:4-6, 10: 12)

6. "മഹാ കാര്യങ്ങള്‍ പ്രവൃത്തിച്ചിട്ടുള്ള ദൈവമേ, നിനക്കു തുല്യന്‍ ആരുണ്ട്?'' (സങ്കീര്‍ത്തനം: 136: 4)

7. "കര്‍ത്താവേ ദേവന്മാരില്‍ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികള്‍ക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല. കര്‍ത്താവേ നീ ഉണ്ടാക്കിയ സകല ജാതികളും തിരുമുമ്പില്‍ വന്നു നമസ്കരിക്കും. നീ വലിയവനും അത്ഭുതങ്ങള്‍ പ്രവൃത്തിക്കുന്നവനുമല്ലോ. നീ മാത്രം ദൈവമാകുന്നു.'' (സങ്കീര്‍ത്തനം: 85: 9-10)

8. "കര്‍ത്താവായ യഹോവേ, നീ വലിയവന്‍ ആകുന്നു; നിന്നെപോലെ ഒരുത്തനുമില്ല; ഞങ്ങള്‍ സ്വന്തം ചെവികൊണ്ട് കേട്ടതൊക്കെയും ഓര്‍ത്താല്‍ നീ അല്ലാതെ ഒരു ദൈവവും ഇല്ല.'' (2 സാമുവേല്‍: 7: 22)

9. ഞാന്‍ ഈ നിയമവും സത്യബന്ധവും ചെയ്യുന്നത് നിങ്ങളോട് മാത്രമല്ല. ഇന്ന് നമ്മോടുകൂടെ നമ്മുടെ യഹോവയോടുകൂടെ നമ്മുടെ ദൈവസന്നിധിയില്‍ നില്‍ക്കുന്നവരോടും ഇന്ന് ഇവിടെ ഇല്ലാത്തവനോടും തന്നെ.'' (ആവര്‍ത്തനം: 29:13-14)

10. ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിന്‍. അതിനോട് കൂട്ടരുത്. അതില്‍നിന്നും കുറക്കുകയും അരുത്. (ആവര്‍ത്തനം: 3:1)

ന്യായപ്രമാണം സ്വീകാര്യമോ?

"ഞാന്‍ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുത്; നീക്കുവാനല്ല, നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നത്.'' ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും വരെ സകലതും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍നിന്നു ഒരു വള്ളി പുള്ളി എങ്കിലും ഒരു നാളും അഴിഞ്ഞുപോകയില്ല.'' (മത്തായി: 5: 17-18) ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു.'' (യോഹന്നാന്‍: 7: 49) ന്യായപ്രമാണം ചെറുപ്പം മുതലേ സ്വീകരിച്ചുപോരുന്നവനെ യേശു സ്നേഹിച്ചു. (മാര്‍ക്കോസ്: 10: 20)

ഏകദൈവവിശ്വാസം പുതിയ നിയമത്തില്‍

നാല് സുവിശേഷങ്ങളിലും വ്യക്തമായി ഏകദൈവവിശ്വാസ സങ്കല്‍പം പ്രതിപാദിക്കുന്നു:

1. പ്രലോഭനത്തിന് വന്ന പിശാചിനോട് യേശു ആക്രോശിച്ചു: "സാത്താനേ, എന്നെ വിട്ടു പോ; നീ നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ.'' (മത്തായി: 4: 10, ലൂക്കോസ്: 4: 8)

2. എല്ലാറ്റിലും മുഖ്യ കല്‍പന ഏത് എന്ന് ചോദിക്കപ്പെട്ടപ്പോള്‍ യേശു പറഞ്ഞു: "യിസ്രായേലേ, കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്. നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും പൂര്‍ണ ശക്തിയോടും കൂടെ സ്നേഹിക്കണം.'' (മാര്‍ക്കോസ്: 12: 29,30, മത്തായി: 22: 36,37, ലൂക്കോ: 10: 27)

3.യേശുവിനെ പ്രയാസപ്പെടുത്താനൊരുങ്ങിയ ശാസ്ത്രിമാരോടും പരീശന്മാരോടും പറഞ്ഞു: "ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്വാന്‍ കഴിയാത്തവരെ ഭയപ്പെടേണ്ട. ആരെ ഭയപ്പെടേണം എന്നു ഞാന്‍ നിങ്ങള്‍ക്കും കാണിച്ചുതരാം. കൊന്നിട്ട് നരകത്തില്‍ തള്ളുവാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍, അതെ അവനെ ഭയപ്പെടുവിന്‍ എന്നു ഞാന്‍ നിങ്ങളോട് പറയുന്നു.'' (ലൂക്കോ: 12: 4,5)

4. നിത്യജീവന്റെ ഒറ്റമൂലി: "ഏകസത്യ ദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നത് തന്നെ നിത്യജീവന്‍ ആകുന്നു.'' (യോഹന്നാന്‍: 17:3)

പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ്:

പിതാവ്ലോക സ്രഷ്ടാവ്, പ്രപഞ്ച പരിപാലകന്‍ എന്നീ അര്‍ഥങ്ങളിലാണ് ബൈബിളിലുള്ളത്.

(ഇസ്രായേല്യരിലുണ്ടായിരുന്ന തെറ്റായ ദൈവസങ്കല്‍പങ്ങളില്‍നിന്നും മാറി സൃഷ്ടികളോട് പിതാവിനെ പോലെ സ്നേഹമുള്ളവന്‍ ആണ് ദൈവമെന്ന ധാരണ വളര്‍ത്താന്‍.)

"നിങ്ങളുടെ സൃഷ്ടാവും പിതാവും അവിടുന്നല്ലയോ.'' (ആവര്‍ത്തനം: 32: 6)
"കര്‍ത്താവേ; അങ്ങ് ഞങ്ങളുടെ പിതാവാണ്. ഞങ്ങള്‍ കളിമണ്ണും അങ്ങ് കുശവനുമാണ്. ഞങ്ങള്‍ അങ്ങയുടെ കരവേലയാണ്.'' (യെശയ്യ: 64: 8,9)

"ആരാധനക്കര്‍ഹന്‍: "എന്നെ കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കുന്നവനേവനുമല്ല സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രെ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്.'' (മത്തായി: 7: 21)

പൌലോസ് തന്നെ പറയുന്നു: "നമുക്ക് ഒരു ദൈവമേയുള്ളു. ആരാണോ സര്‍വതും സൃഷ്ടിച്ചത്, ആര്‍ക്കു വേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്.'' (1 കൊരിന്ത്യര്‍: 8: 6)

"പിതാവ് എന്നെക്കാള്‍ വലിയവനാണ്.'' (യോഹന്നാന്‍: 14: 28)

പുത്രന്‍

ദൈവത്താല്‍ പ്രത്യേകം നിയുക്തനായ മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടി, പ്രതിനിധി ദൈവപ്രീതിക്ക് പാത്രമായവന്‍ എന്നീ അര്‍ഥങ്ങളിലെല്ലാം 'പുത്രന്‍' എന്നു പ്രയോഗിച്ചതു കാണാം.

യേശുവിനെപ്പറ്റി 'ദൈവപുത്രന്‍' എന്ന് ബൈബിളില്‍ ഉണ്ടല്ലോ എന്നതാണ് ഉന്നയിക്കപ്പെടുന്ന പ്രശ്നം.

പഴയ നിയമം മുതല്‍ക്ക് തന്നെ മുകളില്‍ സൂചിപ്പിക്കപ്പെട്ട ആശയങ്ങളില്‍ പ്രയോഗിക്കപ്പെടുന്ന പദമാണ് 'പുത്രന്‍.'  യഅ്ഖൂബ് നിബിയെക്കുറിച്ച് പുത്രന്‍ എന്നു പറഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ചതുര്‍ഏകത്വം വാദിക്കുമോ? അതുകൊണ്ട് ദൈവപുത്രന്‍ എന്ന പരാമര്‍ശംകൊണ്ട് ദൈവാസ്തിത്വത്തില്‍ തുല്യത നല്‍കുകയാണെങ്കില്‍ ഒരുപാട് പേരെ അതില്‍ ചേര്‍ക്കേണ്ടിവരും. 

യാക്കോബ്: "ഇസ്രായേല്‍ എന്റെ പ്രിയ പുത്രന്‍. എന്റെ ആദ്യജാതന്‍.'' (പുറപ്പാട്: 4: 32), 

ശലമോന്‍: "ഞാന്‍ അവന് പിതാവും അവന്‍ എനിക്ക് പുത്രനുമാകുന്നു.'' (ശാമുവേല്‍: 7: 14), 

എഫ്രയീം: "ഞാന്‍ ഇസ്രയേലിനു പിതാവാണ്. എഫ്രയേം എന്റെ ആദ്യജാതനും.'' (യിരമ്യ: 31: 9), 

ദാവീദ്: "നീ എന്റെ പുത്രനാണ്. ഇന്നു ഞാന്‍ നിനക്ക് ജന്മം നല്‍കി.'' (സങ്കീര്‍ത്തനം: 2:7)

ആദാം: "ആദാം ദൈവത്തിന്റെ മകന്‍.'' (ലൂക്കോസ്: 3: 58)

ഇവര്‍ മാത്രമല്ല, ദൈവമാര്‍ഗത്തില്‍ നിലകൊള്ളുന്ന ഏവരും ദൈവപുത്രന്മാരാണെന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്. ഇവര്‍ക്കെല്ലാം ത്രിത്വത്തില്‍ സ്ഥാനം നല്‍കിയാല്‍ ഠൃശിശ്യ > ജീഹ്യിശ്യ ആയി മാറും.

"എന്നാല്‍ തന്റെ കൈകള്‍ കൊണ്ട് തന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാനുള്ള അവകാശം കൊടുത്തു.'' (യോഹ: 1: 12)

"ദൈവാത്മാവ് നടത്തുന്നവന്‍ ഏവനും ദൈവത്തിന്റെ മക്കള്‍ ആവുന്നു.'' (റോമ: 8:14)  വിശുദ്ധ പൌലോസ് തന്നെ ഇക്കാര്യം അംഗീകരിക്കുന്നു. "ശത്രുക്കളെ സ്നേഹിക്കുക. അവര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കുക.'' (മത്തായി: 5: 44,45)

"സമാധാനമുണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍. അവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്നു വിളിക്കപ്പെടും.'' (മത്തായി: 5: 9) (സമാധാനം = ശാലോം = ഇസ്ലാം)
ദൈവമാര്‍ഗം പ്രചരിപ്പിക്കുന്നവരെപ്പറ്റിയും ഇപ്രകാരം പറഞ്ഞതായി അപ്പോ: 17:29, റോമ: 8:19, 2 കൊരി: 6:17, ഫിലി: 2:14, 1 യോഹ: 3:2, വെളിപാട്: 21:7 എന്നിവിടങ്ങളിലും കാണാം. ഇതില്‍നിന്നും ദൈവത്തിന്റെ ജഢികാര്‍ഥത്തിലുള്ള പുത്രന്‍ അല്ല യേശു എന്നു കാണാം.

ന്യായം പറയുന്നു: "ദൈവത്തിന്റെ വചനം ലഭിച്ചവരെ അവന്‍ ദേവന്മാര്‍ എന്നു വിളിച്ചുവെങ്കില്‍ മസീഹായ എന്നെപ്പറ്റി ആക്ഷേപിക്കുന്നുവോ.'' (യോഹ: 10:35,36, സങ്കീ: 82:6)

മറ്റൊരു വസ്തുത, യേശുവിനെക്കുറിച്ച് മറ്റുള്ളവര്‍ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ദൈവപുത്രന്‍ എന്നു വിളിച്ചത്. യേശു സ്വയം പരിചയപ്പെടുത്തുമ്പോള്‍ മനുഷ്യന്‍, മനുഷ്യപുത്രന്‍ എന്ന് പറയാനാണിഷ്ടപ്പെട്ടത്.

ദൈവപുത്രന്‍ എന്നതിന് പുറമെ മനുഷ്യപുത്രന്‍ എന്ന് 63 പ്രാവശ്യവും മനുഷ്യന്‍ എന്നു മാത്രം 72 സ്ഥലത്തും പ്രയോഗിച്ചിരിക്കുന്നു. ദൈവപുത്രനെന്ന പ്രയോഗമധികവും പൌലോസിന്റെ ലേഖനങ്ങളിലാണ്. 

ആരാണ് യേശു?

"എന്നാല്‍ ദൈവത്തോട് കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു.'' അങ്ങനെ അബ്രഹാം ചെയ്തില്ലല്ലോ. നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളെ നിങ്ങള്‍ ചെയ്യുന്നു എന്നു പറഞ്ഞു. അവര്‍ അവനോട്: 
"ഞങ്ങള്‍ പരസംഘത്താല്‍ ജനിച്ചവരല്ല; ഞങ്ങള്‍ക്കൊരു പിതാവേയുള്ളൂ. ദൈവംതന്നെ.'' ദൈവം നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങളെന്നെ സ്നേഹിക്കുമായിരുന്നു. ഞാന്‍ ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു. ഞാന്‍ സ്വയമായി വന്നതല്ല, അവന്‍ എന്നെ അയച്ചതാകുന്നു.'' (യോഹ: 8:40-42)

പരിശുദ്ധാത്മാവ്:

ത്രിത്വത്തിലെ മൂന്നാമത്തെ ആളത്വമായ പരിശദ്ധാത്മാവിന് ദിവ്യത്വമുണ്ടെന്നതിന് ബൈബിളില്‍ ഒരു സൂചനയുമില്ല. ഗബ്രിയേല്‍ = ജിബ്രീലിനെക്കുറിച്ചാണ് ബൈബിളില്‍ പരുശുദ്ധാത്മാവെന്നും ഖുര്‍ആനില്‍ റൂഹുല്‍ഖുദുസ് എന്നും പറഞ്ഞിരിക്കുന്നത്.
മറിയ ഗര്‍ഭിണിയായത് പരിശുദ്ധാത്മാവിനാലാണെന്ന് മത്തായി(1:18) പറയുമ്പോള്‍ അത് ജിബ്രീല്‍ ആണെന്ന് ലൂക്കോസ്1:26,27-ല്‍ വ്യക്തമാക്കുന്നു. 
ക്രിസ്തു പ്രവചിച്ച പെരിക്ളീറ്റസ് സത്യത്തിന്റെ ആത്മാവാണ്. പരിശുദ്ധാത്മാവല്ല. (യോഹ: 10:7) 50 ദിവസം കഴിഞ്ഞ് പ്രത്യക്ഷപ്പെട്ട തീനാക്കാണ് പരിശുദ്ധാത്മാവെന്നാണ് ക്രൈസ്തവ വ്യാഖ്യാനം. എന്നാല്‍ യേശുവിനു മുമ്പേ പരിശുദ്ധാത്മാവുണ്ടായിരുന്നു. പ്രാവിന്റെ രൂപത്തില്‍ വന്നതും (മത്താ: 3:16-17) പരിശുദ്ധാത്മാവ്  തന്നെ. 
സത്യത്തിന്റെ ആത്മാവ് വരാനിരിക്കുന്ന ഒരു വ്യക്തിയായാണ് ബൈബിളില്‍ പരിചയപ്പെടുത്തുന്നത്. എന്നാല്‍ പരിശുദ്ധാത്മാവാകട്ടെ ഒരു വ്യക്തിയല്ല. ഇതു കൂടാതെ പരിശുദ്ധാത്മാവ് ദൈവമാണെന്നതിന് യാതൊരു സൂചനയും ബൈബിളിലില്ല.

ത്രിയേകത്വത്തിലേക്ക്

ഘട്ടം: 1 

ദൈവസങ്കല്‍പത്തില്‍ സംഭവിച്ച വ്യതിയാനങ്ങള്‍ക്ക് അടിത്തറ പാകിയ വ്യക്തിയാണ് ശാവൂള്‍ അഥവാ പൌലോസ്. ആരായിരുന്നു പൌലോസ്? (അപ്പോ: 22:1-21)

1. ജൂതനായ ക്രിസ്തു വിരോധി (22: 1-5)
2. പീഢനങ്ങള്‍, ആദര്‍ശം തകര്‍ക്കാനുള്ള ശ്രമം (ഗലാ: 1:13-17)
3. സിനഗോഗുകള്‍ തകര്‍ത്തു. വിശ്വാസികളെ മര്‍ദ്ദിച്ചു. (ഗലാ: 1:17-20)
4. സ്തെഫാനോസിനെ കൊന്നു (ഗലാ: 1:17-20)
5. വിജയം കാണാത്തപ്പോള്‍ അകത്തുതന്നെ കയറാന്‍ തീരുമാനിച്ചു.
6. വെളിപാട് ലഭിക്കുന്നു! (വൈരുദ്ധ്യം 9:7-  ശബ്ദം കേട്ടു, കണ്ടില്ല 22:9 ശബ്ദം കേട്ടില്ല, വെളിച്ചം കണ്ടു)
7. ശിഷ്യന്മാരുടെ അടുത്ത് പോകുന്നതിനു പകരം അറബി, ദമാസ്കസിലേക്ക്. (ഗലാ: 1:16-17)
8. അപ്പോസ്തലനായ ബര്‍ണബാസുമായി തെറ്റിപ്പിരിയുന്നു. (അപ്പോ: 15:36-40)

പൌലോസിന്റെ ജീവിതം മാത്രമല്ല, തത്വങ്ങളും സംശയാസ്പദമായിരുന്നു.

1. യേശു: നിത്യജീവന്‍ പ്രാപിക്കാന്‍ നിയമം പിന്തുടരുക. (മാര്‍: 19:16,17)
പൌലോസ്: നിയമം ആശ്രിയിക്കുന്നവന്‍ പാപിയും ശപിക്കപ്പെട്ടവനുമാവും. (റോമ: 5:12, 3:23, 10:9, ഗലാ: 5:2-3)
2. യേശു: നിയമങ്ങള്‍ കാലഹരണപ്പെട്ടുവോ? ആകാശഭൂമികള്‍ നീങ്ങുന്നതുവരെ (മത്തായി: 5:18) 
പൌലോസ്: കാലഹരണപ്പെട്ടു (ഹെബ്രായര്‍: 8:13)
3. യേശുവിന്റെ നിയോഗം: ന്യായപ്രമാണം നിവര്‍ത്തിപ്പാന്‍ (മത്തായി: 5:17)
പൌലോസ്: നിയമത്തിന്റെ ശാപത്തില്‍നിന്ന് മോചിപ്പിക്കാന്‍ (ഗലാത്തിയ 3:13)
4. ചേലാകര്‍മം: നിര്‍ബന്ധം (ഉല്‍പത്തി: 17:10  ഗലാത്തിയ: 5:2), യേശു പരിഛേദനമേറ്റു (ലൂക്കോ: 2:21)
5. യേശു പറഞ്ഞു: എന്നെ അനുഗമിക്കുക, ലോകത്തിന്റെ വെളിച്ചം!
എന്റെ അനുകാരികള്‍ ആകുവിന്‍ എന്ന് പൌലോസ്!! (ജോണ്‍: 8:12  കകൊരി: 4:5)
6. വിശ്വാസവും കര്‍മവും വേണം = ദൈവരാജ്യം (മാര്‍ക്കോസ്: 12:29-34)
"യേശുവിനെ കര്‍ത്താവെന്ന് വായകൊണ്ട് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്നു ഉയര്‍ത്തെഴുന്നേല്‍പിച്ചു എന്ന് ഹൃദയംകൊണ്ട് വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്പെട്ടു.''  (റോമര്‍: 10:9, റോമ: 3:27)
7. യേശുവിന്റെ ജഢത്വം: ഉപരിസൂചിതമായ അധ്യാപനങ്ങള്‍ നടത്തിയ പൌലോസ് തന്നെ അപ്പോസ്തലന്മാര്‍ക്ക് പരിചയമില്ലാത്ത യേശുവിന്റെ മഹത്വം ദൈവത്തോളമുയര്‍ത്താനുള്ള ശ്രമവും നടത്തി. ഇതായിരുന്നു വ്യതിയാനത്തിന്റെ തുടക്കം.
"അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കും മുമ്പുള്ള ആദ്യജാതനുമാണ്.'' (കൊളോ: 1:15)
"തന്നെ തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യനെ പോലെ കാണപ്പെട്ടു.'' (ഫിലി: 2: 6,7)

ഘട്ടം 2

പൌലോസിനു ശേഷം എ.ഡി. 325 വരെ നീണ്ടുനില്‍ക്കുന്ന ഏക ദൈവവാദികളും ത്രിത്വവാദികളും തമ്മിലുള്ള തര്‍ക്ക വിതര്‍ക്ക കാലം. പൌലോസിന്റെ ലേഖനങ്ങള്‍ക്ക് ശേഷമായിരുന്നു സുവിശേഷങ്ങള്‍ രചിക്കപ്പെട്ടത്. സ്വാഭാവികമായും പൌലോസിന്റെ അധ്യാപനങ്ങളും ചെറിയതോതില്‍ സുവിശേഷങ്ങളില്‍-വിശിഷ്യാ യോഹന്നാന്‍- കാണാം. ഇത്തരത്തില്‍ രചിക്കപ്പെട്ട വേദവാക്യങ്ങളും ത്രിത്വവാദികള്‍ക്ക് തെളിവായി. പക്ഷേ, ത്രിയേകത്വം പൌലോസിന് പോലും അറിയില്ലായിരുന്നു.
പിതാവും പുത്രനും സമമാണെന്ന ശക്തമായ വാദവുമായി രംഗത്തു വന്നയാളായിരുന്നു അത്തനേഷ്യസ്. അത്തനേഷ്യസ് വിശ്വാസ പ്രമാണത്തിന്റെ പ്രചാരകരില്‍ പ്രമുഖനായിരുന്നു അലക്സാണ്ട്രിയോസ്. എന്നാല്‍ ഏക ദൈവത്വം ഉയര്‍ത്തിപ്പിടിക്കുകയും യേശു മനുഷ്യനായ പ്രവാചകന്‍ മാത്രമാണെന്നു വാദിച്ചുകൊണ്ട് അരിയൂസ് (എ.ഡി. 256-336) എന്ന അലക്സാണ്ട്രിയന്‍ ബിഷപ്പ് രംഗത്തുവന്നു.

അരിയൂസ് വാദിച്ചു:

God was not always Father
Once he was not the Father
After wards He became the Father (വേദശബ്ദരത്നാകരം പേ. 310)

"യേശു ദൈവത്തിന്റെ പുത്രനും ദൈവം യേശുവിന്റെ പിതാവുമാണെങ്കില്‍ പിതാവിനുശേഷമല്ലേ പുത്രനുണ്ടാവുക? പിതാവ്, പുത്രന് മുമ്പുണ്ടായിരുന്നില്ലേ? ഉണ്ടായിരുന്നുവെങ്കില്‍ പുത്രനില്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അപ്പോള്‍ പുത്രന്‍ എന്നും നിലനിന്നിട്ടില്ലാത്ത ഒരു സൃഷ്ടിയാണെന്നു വരുന്നു. അതേസമയം ദൈവം എന്നെന്നും നിലനിന്നിരുന്നു എന്നും നിലനില്‍ക്കുകയും ചെയ്യു. അതുകൊണ്ട് പുത്രന്‍ ദൈവമല്ല.''

"ക്രിസ്ത്യാനികള്‍ക്കിടയിലുള്ള ഈ തര്‍ക്കം ഒഴിവാക്കാന്‍ ക്രിസ്ത്യാനിയായ കോണ്‍സ്റന്റൈന്‍ ചക്രവര്‍ത്തി ശ്രമിച്ചു. ചക്രവര്‍ത്തിക്കുണ്ടോ വേദശാസ്ത്രം അറിയുന്നു? അലക്സന്ത്രയോസും അരിയൂസും ഈ നിസ്സാര കാര്യത്തില്‍ തര്‍ക്കിച്ച് തന്റെ സമാധാനം കെടുത്തരുതെന്നപേക്ഷിച്ചു.'' (വേദശബ്ദം: പേ. 310)

ഘട്ടം 3 (എ.ഡി. 325 ജൂണ്‍. 19, ആഗസ്ത്. 25)

ചക്രവര്‍ത്തിയുടെ അപേക്ഷ പ്രയോജനപ്പെട്ടില്ല. സഭക്ക് ഒരു നേതൃത്വമുണ്ടായിരുന്നുമില്ല. തുര്‍ക്കിയുടെ വടക്ക് പടിഞ്ഞാറ് മേഖലയിലെ ഇപ്പോള്‍ ഇസ്നിക് എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രത്തില്‍  അന്തോക്കിയാ പാത്രിയാര്‍ക്കീസ് (റോം അലക്സാണ്ട്രിയ, അന്തോഖ്യ പ്രതിനിധികള്‍) അടക്കം 318 ഫാദര്‍മാര്‍ പങ്കെടുത്ത നിഖിയാ സുന്നഹദോസ് സംഘടിപ്പിച്ച തര്‍ക്കത്തിന് അന്തിമ പരിഹാരം കാണാന്‍ തീരുമാനിച്ചു. സഭക്ക് നേതൃത്വം നല്‍കിയത് ചക്രവര്‍ത്തിയായ കോണ്‍സ്റന്റൈന്‍ ആയിരുന്നു. ഓസ്താനിയോസ് അധ്യക്ഷത വഹിച്ച പ്രസ്തുത കൌണ്‍സിലില്‍ അരിയൂസിനെ ശപിച്ചുതള്ളുകയും അന്തനേഷ്യസ് ക്രീഡ് സഭ പ്രമാണമായി അംഗീകരിക്കുകയും ചെയ്തു. അത്തനേഷ്യസ് വിഭാഗത്തിന്റെ സ്വാധീനം കാരണം 321-ല്‍ തന്നെ അരിയൂസിനെ സഭയില്‍നിന്ന് മഹറോണ്‍ ചെല്ലിയിരുന്നു. എന്നാല്‍ 325-ന് ശേഷം കര്‍ശനമായി മര്‍ദ്ദിക്കുകയും നാടുകടത്തുകയും ചെയ്തു.  അരിയൂസിന്റെ ആളുകളെയും ഒതുക്കാന്‍ ശ്രമം നടന്നു.

നിഖിയാ സുന്നഹദോസ് അംഗീകരിച്ച കാര്യങ്ങള്‍: 

1. പിതാവും പുത്രനും തുല്യനായ ആളാണ്. പരിശുദ്ധാത്മാവടക്കം ത്രിത്വത്തിലെ മൂന്നു വ്യക്തിത്വങ്ങളും ഏകദൈവത്തിന്റെ അംശങ്ങളാണ്. ത്രിയേകത്വത്തിലുള്ള ഏകദൈവത്തെയാണ് നാം ആരാധിക്കുന്നത്.
2. ഞായറാഴ്ച പുണ്യദിനമായി കണക്കാക്കി.
3. ഡിസം. 25 ക്രിസ്തുമസ് അംഗീകരിച്ചു. പെസഹ, ഈസ്റര്‍ ആചാരം
4. കുരിശിനെ ക്രിസ്തുമതത്തിന്റെ ചിഹ്നമാക്കി.
ഇതെല്ലാം റോമില്‍ നിലനിന്നിരുന്ന സൂര്യാരാധനയുടെയും മിത്രമതത്തിന്റെയും അടിസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. 

ഘട്ടം 4- 381 മെയ്-ജൂലായ്

മക്കാദനിയോസിന്റെ മാസിഡോണിയ ചിന്തയായ പരിശുദ്ധാത്മാവ് പുത്രനോടും പിതാവിനോടും സമമാണെന്ന വാദത്തോടെ പരിശുദ്ധാത്മാവിന്റെ പൂര്‍ണദൈവത്വം എ.ഡി. 381-ല്‍ നടന്ന കോണ്‍സ്റാന്റിനോപ്പിള്‍ സുന്നഹദോസില്‍ അംഗീകരിച്ചു. ത്രിത്വം പൂര്‍ണം!
1562-ല്‍ അംഗീകരിച്ച വിശ്വാസപ്രമാണമാണ് 39 ആര്‍ട്ടിക്കിള്‍സ്. അത്തനേഷ്യസിന്റെ സിദ്ധാന്തമാണ് ഇതില്‍ അംഗീകരിച്ചത്. പിതാവും പുത്രനും പരിശുദ്ധാത്മാവും ഏക സത്തയും അനശ്വരതയുള്ളവരാകുന്നു.' 

ചുരുക്കത്തില്‍

  • ബൈബിള്‍ പഴയ നിയമത്തിലോ പുതിയ നിയമത്തിലോ ത്രിയേകത്വം പഠിപ്പിക്കുന്നില്ല.
  • യേശു താന്‍ ദൈവമാണെന്നോ ത്രിയേകത്വത്തിലെ ആളത്വമാണെന്നെ പഠിപ്പിച്ചിട്ടില്ല.
  • 12 അപ്പോസ്തലന്മാര്‍ക്കോ യേശുവിന്റെ സമാകാലികര്‍ക്കാര്‍ക്കെങ്കിലുമോ ത്രിയേകത്വം മനസ്സിലായില്ല.
  • എ.ഡി. 325 വരെ ക്രൈസ്തവ സഭ ത്രിത്വം അംഗീകരിച്ചിരുന്നില്ല. 
  • ത്രിയേകത്വം അംഗീകരിക്കാത്തതിന്റെ പേരില്‍ ദൈവപ്രീതി നഷ്ടപ്പെടുകയോ സ്വര്‍ഗത്തില്‍ കടക്കാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ യേശുവിന് മുമ്പു വന്ന സകല പ്രവാചകരും, യേശുവും യേശുവിന്റെ ശിഷ്യന്മാരും അവരില്‍ ഉള്‍പ്പെടേണ്ടിവരും!!


ബൈബിള്‍ തിരുത്തുന്നു:

1 യോഹ 5:7 "സ്വര്‍ഗത്തില്‍ സാക്ഷ്യം പറയുന്നവര്‍ മൂവര്‍ ഉണ്ട്. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്. ഈ മൂവരും ഒന്നുതന്നെ.''
14-ാം നൂറ്റാണ്ടിന് ശേഷം ബൈബിളില്‍ കയറിക്കൂടിയ വചനം. 
1889-ല്‍ മക്തി തങ്ങളുടെ പ്രചരണ ഫലമായി മലയാളത്തില്‍ തിരുത്തി.
1952- ല്‍ ആണ് ഇംഗ്ളീഷ് ബൈബിള്‍ തിരുത്തിയത് (Revised std Version RSV).

എന്നാല്‍ KJV ( King James Version) ഇപ്പോഴും പ്രസിദ്ധീകരിക്കുന്നു.
അതുപോലെ 2001-ല്‍ മാത്യു വര്‍ഗീസ് 'വിശുദ്ധ സത്യവേദപുസ്തക'ത്തിലും ഈ വചനം വീണ്ടും എഴുതപ്പെട്ടിരിക്കുന്നു.

ബൈബിള്‍ തെളിവുകളും വസ്തുതകളും: 

* "ഞാനും പിതാവും ഒന്നാകുന്നു.'' (യോഹ: 10:30)

1. ദൈവം എല്ലാവരിലും വലിയവന്‍ (യോഹ:10:29), 
 പിതാവ് എന്നെക്കാള്‍ വലിയവന്‍ (യോഹ: 14:28)
 സര്‍വശക്തന്‍ (വെളി:19:6),
 എല്ലാമറിയില്ല (മാര്‍ 13:32), 
 ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല (യോഹ: 1:18),
 ദോഷ പരീക്ഷണം ഏല്‍ക്കില്ല (യാക്കോ: 1:13)
 നല്ലവനായി മറ്റാരുമില്ല (മത്താ:10:18), 
 എന്നെ നല്ലവനെന്ന് വിളിക്കരുത് (മത്തായി: 10:18)

2. സന്ദര്‍ഭം: യോഹ: 10:23-36 വാക്യം വായിക്കണം. എന്റെ പിതാവിന്റെ നാമത്തില്‍ നാം ചെയ്യുന്ന പ്രവൃത്തികള്‍ (23:26) പുത്രന് സ്വതവേ ഒരു കഴിവുമില്ല. (യോഹ: 5:19)

3. ഒന്നാകുന്നു എന്ന് പറഞ്ഞപ്പോള്‍ ദേഷ്യപ്പെട്ടു. 'നിങ്ങള്‍ ദേവന്മാര്‍' എന്ന് എഴുതിയിട്ടുണ്ടല്ലോ (സങ്കീ: 82:6) നല്ല മനുഷ്യരെ ദേവന്മാരെന്നു വിളിക്കുന്നു. 

4. ഒറ്റക്കെട്ടാണ് എന്ന അര്‍ഥത്തിലാണ് പ്രയോഗം

5. ഈ വചനം നോക്കുക: "പിതാവേ, നീ എന്നിലും ഞാന്‍ നിന്നിലും ആകുന്നതുപോലെ അവരും നമ്മില്‍ ആകേണ്ടതിന്നുതന്നെ.'' (യോഹ: 17:21)

* എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു.'' (യോഹ: 14:9)

ഫിലിപ്പോസിനോട് പറഞ്ഞ മറുപടിയായി പറഞ്ഞതാണിത്.

"ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല.'' (യോഹ: 1:18), എന്റെ മുഖം കാണാനാവില്ല. എന്നെ കാണുന്നവന്‍ ജീവനോടെ ഇരിക്കുകയില്ല. (പുറ; 33:20) മനുഷ്യന്‍ ആരും കാണാത്തവനും കാണ്മാന്‍ കഴിയാത്തവനും (കകൊരി: 6:16)
ദൈവം വെളിപ്പെടുത്തിയതനുസരിച്ചാണ് യേശു പറഞ്ഞത്: പിതാവ് ചെയ്ത് കാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും പ്രവര്‍ത്തിക്കന്‍ സാധിക്കുകയില്ല (യോഹ: 5:19)

* ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടു കൂടിയായിരുന്നു. വചനം ദൈവമായിരുന്നു. (യോഹ: 1:1)

1. ഈ വചനം ഫിലോയൂദിയാസി(ബി.സി. 20- എ.ഡി. 50) യുടെ വകയാണ്. പ്ളേറ്റോയില്‍നിന്നാണ് ഈ വചനത്തിന്റെ സ്വാധീനം അദ്ദേഹത്തിനുണ്ടായത്. അതുകൊണ്ട് ഈ വചനം ദേവത്തിന്റെതോ യോഹന്നാന്റെതോ യേശുവിന്റേതോ അല്ല. 

2. 'വചനം ദൈവമായിരുന്നു' ഇതിന് സമാനമായ ഗ്രീക്ക് പദം ഠീിവേലീി എന്നാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ ഉള്ളതാവട്ടെ ഠവലീ എന്നുമാണ്. ഒരു ദൈവം, ദേവന്‍ എന്നാണതിനര്‍ഥം. (ഠവല ഏീറ & അ ഏീറ/ഏീറ)പ്രവാചകന്മാരെ ദൈവന്മാര്‍ എന്ന് വിളിക്കാറുണ്ട്.

3. വചനം എന്നാല്‍ 'ഉണ്ടാവട്ടെ' എന്ന കല്‍പനയാണ്. (സങ്കീ: 33:6. ഉല്‍: 3, 1:6:14) ഏീീറ ിലംഛെ ഒല ംമ വേല മൊല മ ഏീറ, ിലം ണീൃഹറ ൃമി:  'ഠവല ണീൃഹറ ംമ മ ഏീറ'' എന്നാണുള്ളത്.
ഖുര്‍ആന്‍ പറയുന്നു:

4:171 വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെനിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും,

മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും
മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം
എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ ( ഇതില്‍ നിന്ന് ) വിരമിക്കുക.
അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന്
അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു.
കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.

5:116 അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക.) മര്‍യമിന്റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ
എന്നെയും, എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട്
പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് ( പറയാന്‍ ) യാതൊരു
അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത്
അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത് നീ അറിയും. നിന്റെ മനസ്സിലുള്ളത് ഞാനറിയില്ല.
തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍.

117. നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍
ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ
പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ
എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.

118. നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ ദാസന്‍മാരാണല്ലോ. നീ അവര്‍ക്ക്പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും.

Twitter Delicious Facebook Digg Stumbleupon Favorites More