Friday, June 10, 2011

പാഴായ പ്രവചനം അഥവാ ഒരു പാഴായ പരിശ്രമം


ഖുര്‍ ആനില്‍ എന്താണ്? എന്ന ബ്ലോഗില്‍ നടന്ന സംവാദം പൂര്‍ണ്ണ രൂപത്തില്‍ ഇവിടെ ഉദ്ദരിക്കുന്നു. ഖുര്‍ആനിനെതിരെ ഉന്നയിക്കുന്ന വിമര്‍ശനങ്ങളുടെ കോലം തിരിയാനിതുപകരിക്കും

http://quran-talk.blogspot.com/2010/10/blog-post_06.html ഖുര്‍ ആനില്‍ എന്താണ്?  ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Wednesday, October 6, 2010


പാഴായ പ്രവചനം

യഹൂദര്‍ ഒരിക്കലും ഒരുമിച്ചു ചേരുകയോ മുസ്ലീമുകല്‍ക്കെതിരെ യുദ്ധം ചെയ്യുകയോ ഇല്ല എന്നാണു ഖുറാന്‍ പറയുന്നത്.

59:14: കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ (യഹൂദര്‍ ) ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല.

ഈ പ്രവചനത്തില്‍ രണ്ടു കാര്യങ്ങളാണ് പറയുന്നത്....
ഒന്ന്‍ ) യഹൂദര്‍ ഒന്നിച്ചു ചേര്‍ന്ന് യുദ്ധം ചെയ്യില്ല. (നബിയുടെ കാലത്ത്‌ യഹൂദര്‍ ലോകത്തിന്റെ പലഭാഗത്തായി ചിതറി കിടക്കുകയായിരുന്നു)

രണ്ട്) മതിലുകളുടെ / കോട്ടയുടെ പിന്നില്‍ നിന്നലാതെ അവര്‍ മുസ്ലീമുകലുമായി യുദ്ധം ചെയ്യില്ല.

ഈ രണ്ടും 1967 ലോടെ തകര്‍ന്നു.

അന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം യഹൂദര്‍ ഇസ്രായേല്‍ എന്ന രാജ്യം രൂപവത്കരിച്ചു. (1948 ല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു)
1967 ല്‍ മുസ്ലീമുകലുമായി ആറു ദിവസം നീണ്ടു നിന്ന യുദ്ധത്തിലൂടെയാണ് ഇത് കൈവരിച്ചത്. അന്ന് ഇന്ന് ഇസ്രയേലിനു ചുറ്റും കാണുന്നത് പോലുള്ള Israeli_West_Bank_barrier ഇല്ല. ഈ മതില്‍ പണിതത്‌ പാലസ്തീനില്‍ നിന്നുള്ള സൂയിസൈഡ് ബോംബര്‍മാരില്‍ നിന്ന് രക്ഷനേടുന്നതിന് 1992 ല്‍ നിദ്ദേശിക്കപ്പെട്ട മതിലാണത്.

അതായത്‌ ഖുറാനില്‍ പറഞ്ഞതിന് വിപരീതമായി മതിലിന്റെ പിന്നില്‍ നിന്നാലാതെ യഹൂദര്‍ ഒന്നിച്ച് മുസ്ലീം രാഷ്ട്രങ്ങളെ ആക്രമിച്ചു. അപ്പോള്‍ പിന്നെ 59:14 പറഞ്ഞ പ്രവചനത്തിന് വല്ല വിലയുമുണ്ടോ?

ഇതാണ് നബിയുടെ ബുദ്ധി അനുയായികള്‍ക്കില്ല എന്ന് പറയുന്നത്.... മെക്കയില്‍ സമാധാനമായി പ്രവേശിക്കാന്‍ കഴിയും എന്ന പ്രവചനം സാധ്യമാക്കാന്‍ നബി ആദ്യം പോയി സന്ധി ചെയ്തു വന്നു. ഇവിടെ ഈ പ്രവചനം പാഴാവാതിരിക്കാന്‍ മുസ്ലീമുകള്‍ ആദ്യം തന്നെ ഇസ്രയേലിനു ചുറ്റും ഈ മതില് കെട്ടി കൊടുക്കണമായിരുന്നു. പോയ ബുദ്ധി ഇപ്പോള്‍ പരിതപിച്ചിട്ടു കാര്യമുണ്ടോ?


എന്തൊക്കെ പറഞ്ഞാലും ലത്തീഫിന് 59:14 പറഞ്ഞത്‌ ഒരു പ്രവചനമായി കാണുവാന്‍ സാധിക്കുന്നേയില്ല.ഖുര്‍ആനിന്റെ പത്താമത്തെ തെളിവ്‌ !

19 comments:


sajan jcb said...
ഇതാണ് നബിയുടെ ബുദ്ധി അനുയായികള്‍ക്കില്ല എന്ന് പറയുന്നത്.... മെക്കയില്‍ സമാധാനമായി പ്രവേശിക്കാന്‍ കഴിയും എന്ന പ്രവചനം സാധ്യമാക്കാന്‍ നബി ആദ്യം പോയി സന്ധി ചെയ്തു വന്നു. ഇവിടെ ഈ പ്രവചനം പാഴാവാതിരിക്കാന്‍ മുസ്ലീമുകള്‍ ആദ്യം തന്നെ ഇസ്രയേലിനു ചുറ്റും ഈ മതില് കെട്ടി കൊടുക്കണമായിരുന്നു. പോയ ബുദ്ധി ഇപ്പോള്‍ പരിതപിച്ചിട്ടു കാര്യമുണ്ടോ?
സുഹൈറലി said...
ഒരു ചെറിയ സംശയം. അല്ല, താങ്കള്ക്കെവിടെ നിന്നാണ് ജൂതര് കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല എന്ന ഖുര്ആന് വചനം ലഭിച്ചത്. പഠിക്കാനാണ്?
sajan jcb said...
< \ >ഒരു ചെറിയ സംശയം. അല്ല, താങ്കള്ക്കെവിടെ നിന്നാണ് ജൂതര് കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല എന്ന ഖുര്ആന് വചനം ലഭിച്ചത്. പഠിക്കാനാണ്? < / > http://www.quranmalayalam.com/quran/uni/u59.html 14:കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല. അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത്‌ കൊണ്ടത്രെ അത്‌. http://quran.com/59 Sahih International They will not fight you all except within fortified cities or from behind walls. Their violence among themselves is severe. You think they are together, but their hearts are diverse. That is because they are a people who do not reason.
സുഹൈറലി said...
മി.സാജന്‍...ജൂതന്മാരെ കുറിച്ച് ഖുര്‍ആന്‍ പ്രവചിക്കുകയും ആ പ്രവചനം പൊളിയുകയും ചെയ്തു എന്നതാണ് താങ്കളുടെ വാദം. താങ്കളിപ്പോഴുദ്ദരിച്ച വചനങ്ങള്‍ ഖുര്‍ആനിലുണ്ടെന്ന് ഞാനും സമ്മതിക്കുന്നു.പക്ഷെ അതില്‍ ജൂതന്മാരെ കുറിച്ചൊന്നും കാണുന്നില്ലല്ലോ. എന്റെ ചോദ്യം മനസ്സിലായില്ലെന്ന് തോന്നുന്നു. മുകളില്‍ പറഞ്ഞ വാക്യം ജൂതന്മാരെ പറ്റിയുള്ളതാണെന്ന് താങ്കള്‍ക്കെവിടെ നിന്നാണ് ലഭിച്ചത്?
sajan jcb said...
59:14 അതില്‍ പറയുന്ന ജനത പിന്നെ ആരാണ് സുഹൈരലി? അതൊന്നു വ്യക്തമാക്കാമോ? http://www.quranmalayalam.com/quran/uni/u59.html 59:12അവര്‍ യഹൂദന്‍മാര്‍ പുറത്താക്കപ്പെടുന്ന പക്ഷം ഇവര്‍ (കപടവിശ്വാസികള്‍) അവരോടൊപ്പം പുറത്തുപോകുകയില്ല തന്നെ. അവര്‍ ഒരു യുദ്ധത്തെ നേരിട്ടാല്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല. ഇനി ഇവര്‍ അവരെ സഹായിച്ചാല്‍ തന്നെ ഇവര്‍ പിന്തിരിഞ്ഞോടും തീര്‍ച്ച. പിന്നീട്‌ അവര്‍ക്ക്‌ ഒരു സഹായവും ലഭിക്കുകയില്ല. 59:13 തീര്‍ച്ചയായും അവരുടെ മനസ്സുകളില്‍ അല്ലാഹുവെക്കാള്‍ കൂടുതല്‍ ഭയമുള്ളത്‌ നിങ്ങളെ പറ്റിയാകുന്നു. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനതയായത്‌ കൊണ്ടാകുന്നു അത്‌. 59:14 കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല. അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത്‌ കൊണ്ടത്രെ അത്‌.
സുഹൈറലി said...
അതാരെങ്കിലുമാവട്ടെ സാറെ...ഇവിടെ താങ്കള്‍ പറഞ്ഞു. ഇത് ഖുര്‍ആന്‍ നടത്തിയ പ്രവചനമാണെന്നും അത് ജൂതന്മാരെ കുറിച്ചാണെന്നും. പിന്നെ നെടുങ്കന്‍ വിശകലനവും. ലക്ഷ്യം ഒന്നേയുള്ളൂ. ഖുര്‍ആന്‍ പൊളളയാണെന്ന് തെളിയിക്കണം. അതിന് എന്ത് കള്ളം പറഞ്ഞായാലും കുഴപ്പമില്ല എന്ന രിതിയിലുള്ള ചില വിമര്‍ശകരുടെ കൂട്ടത്തിലുള്ള ആളോണോ താങ്കള്‍ അതല്ല അത്തരം കൂട്ടത്തില്‍ താങ്കളറിയാതെ അകപ്പെട്ടതോ? ഇവിടെ പറയുന്നത് ആരാണെന്നറിയില്ലെങ്കില്‍ അതെല്ലാം ജൂതന്മാരാവുമോ? ഇത് നല്ല തമാശ. സര്‍, ആദ്യം അത് ജൂതന്മാരാണെന്ന് തെളിയിക്ക്. അതിന് കഴിയില്ലെങ്കില്‍ അത് അടുത്ത കമന്റില്‍ തുറന്നു പറയുക. ഈ വിമര്‍ശനം പകര്‍ത്തി ഉദ്ദരിച്ചതാണെങ്കില്‍ അതെവിടുന്നാണെന്ന് പറയുക. പിന്നെ മറ്റു വിശദീകരണം ആവശ്യമെങ്കി ഞാന്‍ നല്‍കാം. അതല്ലേ അതിന്റെ ഒരു ശരി?
sajan jcb said...
ആരാണ് സാറേ ഉരുണ്ടു കളിക്കുന്നത്. 59:12 "അവര്‍ യഹൂദന്‍മാര്‍ " എന്ന് വ്യക്തമായി പറയുന്നുണ്ട്. അത് കഴിഞ്ഞു വരുന്ന 59:13 വചനത്തിലും ,"തീര്‍ച്ചയായും അവരുടെ മനസ്സുകളില്‍ " , അവര്‍ എന്നത് കൊണ്ട് യഹൂദരെയാണ് ഉദ്ദേശിക്കുന്നത്. അത് കഴിഞ്ഞു വരുന്ന 59:14 ല്‍ അവര്‍ എന്ന് പറയുന്നവര്‍ യഹൂദര്‍ ആണ് എന്നാണു ഞാന്‍ മനസിലാക്കിയത്. ലത്തീഫ് മനസിലാക്കിയതും അത് തന്നെ. അതില്‍ നിന്ന് വ്യത്യസ്തമായി താങ്കള്‍ എന്തെങ്കിലും മനസിലാക്കിയിട്ടുണ്ടെങ്കില്‍ അത് വിശദീകരിക്കൂ. < \ > ഖുര്‍ആന്‍ പൊളളയാണെന്ന് തെളിയിക്കണം. < / > ശരിയാണ്. ഞാന്‍ മനസിലാക്കിയത് അങ്ങിനെയാണ്. അത് തന്നെയാണ് ഞാന്‍ ചെയ്യുന്നതും.
സുഹൈറലി said...
<<>> സ്വാഗതം. ഇത് ഞാന്‍ വിശദീകരിക്കേണ്ട ആവശ്യമില്ല. ഖുര്‍ആന്‍ പണ്ഡിതന്മാര്‍ തന്നെ വിശദീകരിക്കുന്നുണ്ട്. 11മുതളുള്ള വാക്യം വായിച്ചാല്‍ അത് കപടവിശ്വാസി(മുനാഫിഖ്‌hypocritse) കളെ കുറിച്ചാണെന്നത് വ്യക്തമാണ്. സഹോദരന്‍ 12 മുതല്‍ വായിച്ചതു കൊണ്ടാണ് പ്രശ്‌നം. 59:11-17 "കാപട്യം കൈക്കൊണ്ട അക്കൂട്ടരെ നീ കണ്ടില്ലയോ? അവര്‍ വേദക്കാരില്‍നിന്നുള്ള നിഷേധികളായ സഹോദരന്മാരോടു പറയുന്നു: `നിങ്ങള്‍ പുറത്താക്കപ്പെടുകയാണെങ്കില്‍, നിങ്ങളോടൊപ്പം തീര്‍ച്ചയായും ഞങ്ങളും പുറത്തുപോരും. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ആര്‍ക്കും ഒരിക്കലും വഴങ്ങുകയില്ല. നിങ്ങളുടെ നേരെ യുദ്ധമുണ്ടാകുന്നുവെങ്കില്‍, ഞങ്ങള്‍ തീര്‍ച്ചയായും സഹായിക്കും.` പക്ഷേ ഇവര്‍ തനി കള്ളമാണ് പറയുന്നതെന്നതിന് അല്ലാഹു സാക്ഷിയാകുന്നു. അവര്‍ പുറത്താക്കപ്പെടുകയാണെങ്കില്‍ ഈ വഞ്ചകരൊരിക്കലും അവരോടൊപ്പം പുറത്തുപോകുന്നതല്ല. അവരുടെ നേരെ യുദ്ധമുണ്ടായാല്‍ ഇവര്‍ ഒട്ടും സഹായിക്കുകയുമില്ല. ഇനി സഹായിച്ചാല്‍ത്തന്നെ വൈകാതെ പിന്തിരിഞ്ഞോടുകയും ചെയ്യും. പിന്നീടെവിടന്നും ഒരു സഹായവും അവര്‍ക്ക് ലഭിക്കുകയുമില്ല. ഈയാളുകളുടെ മനസ്സില്‍ അല്ലാഹുവിനോടുള്ളതിലേറെ ഭീതി നിങ്ങളോടത്രെ. അതെന്തുകൊണ്ടെന്നാല്‍ ഇവര്‍ ഒന്നും മനസ്സിലാക്കാത്ത ജനമാകുന്നു. ഇക്കൂട്ടര്‍ ഒരിക്കലും തുറന്ന മൈതാനത്തുവെച്ച് ഒറ്റക്കെട്ടായി നിങ്ങളെ നേരിടുകയില്ല. യുദ്ധം ചെയ്യുകയാണെങ്കില്‍ത്തന്നെ അത് സുശക്തമായ കോട്ടകളാല്‍ സുഭദ്രമായ പട്ടണങ്ങളില്‍ നിലുയറപ്പിച്ചുകൊണ്ടോ അല്ലെങ്കില്‍ ഭിത്തികള്‍ക്ക് പിറകില്‍ ഒളിച്ചുനിന്നുകൊണ്ടോ ആയിരിക്കും. ഇവര്‍ തങ്ങള്‍ക്കകത്ത് തമ്മില്‍ത്തമ്മില്‍ എതിര്‍ക്കുന്നതില്‍ ബഹുശൂരന്മാരാകുന്നു. നീ ഇവരെ ഒറ്റക്കെട്ടെന്ന് കരുതുന്നു. എന്നാല്‍ ഇവരുടെ ഹൃദയങ്ങള്‍ ചിതറിക്കിടക്കുകയാണ്. ഇവര്‍ ബുദ്ധിഹീനന്മാരായതുകൊണ്ടത്രെ അത്. ഇവര്‍ക്ക് അല്‍പകാലം മുമ്പ് സ്വകര്‍മങ്ങളുടെ രുചി അനുഭവിച്ചിട്ടുള്ള ജനത്തെപ്പോലെത്തന്നെയാകുന്നു ഇവര്‍. ഇവര്‍ക്ക് നോവേറിയ ശിക്ഷയുമുണ്ട്. ഇവരുടെ ഉദാഹരണം ചെകുത്താന്റേതാകുന്നു; അവന്‍ ആദ്യം മനുഷ്യനോട് സത്യം നിഷേധിക്കാന്‍ പറയുന്നു. മനുഷ്യന്‍ അത് നിഷേധിച്ചുകഴിയുമ്പോള്‍ അവന്‍ പറയുന്നു: `നമ്മള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല. ഞാന്‍ ലോകരക്ഷകനായ അല്ലാഹുവിനെ ഭയപ്പെടുന്നു.` എന്നന്നേക്കുമായി നരകത്തിലേക്കു നടക്കുക എന്നതാകുന്നു പിന്നെ രണ്ടാളുടെയും ഗതി. ഇതുതന്നെയാകുന്നു അക്രമികള്‍ക്കുള്ള പ്രതിഫലം."
സുഹൈറലി said...
വിവരണം: കപടവിശ്വാസികളുടെ രണ്ടാമത്തെ ദൌര്‍ബല്യമാണ് ഇവിടെ പറയുന്നത്. ഭീരുത്വമാണ് അവരുടെ ഒന്നാമത്തെ ദൌര്‍ബല്യം. ദൈവത്തെ ഭയപ്പെടുന്നതിനു പകരം അവര്‍ മനുഷ്യരെ ഭയപ്പെടുന്നു. വിശ്വാസികളെപ്പോലെ അന്തരാളത്തില്‍ ആത്മാര്‍പ്പണവികാരമുണര്‍ത്തുന്ന ഉന്നതമായ ലക്ഷ്യങ്ങളൊന്നും അവരുടെ മുന്നിലില്ല. കപടവിശ്വാസികളുടെ കാപട്യമല്ലാതെ, അവരെ പരസ്പരം കൂട്ടിയിണക്കി ഭദ്രമായ ഒരു സംഘടനയാക്കുന്ന പൊതുവായ യാതൊന്നും അവര്‍ക്കിടയിലില്ല എന്നതാണ് രണ്ടാമത്തെ ദൌര്‍ബല്യം. തങ്ങളുടെ പട്ടണത്തില്‍ പുറത്തുനിന്നു വന്ന മുഹമ്മദി (സ)ന്റെ നേതൃത്വവും സ്വാധീനവും നടപ്പാകുന്നതു കണ്ട് അവര്‍ക്കെല്ലാമുള്ള മനസ്താപം മാത്രമാണ് അവരെ ഒന്നിപ്പിച്ചിരുന്നത്. സ്വന്തം നാട്ടുകാരായ അന്‍സാറുകള്‍ തന്നെ മുഹാജിറുകളെ സ്വീകരിക്കുന്നതു കണ്ട് അവരുടെ മാറിടത്തില്‍ പാമ്പിഴയുകയായിരുന്നു. ഈ അടങ്ങാത്ത അസൂയയാല്‍ അവരാഗ്രഹിച്ചു: തങ്ങളെല്ലാവരും ഒന്നിച്ച് പരിസരങ്ങളിലുള്ള മുസ്ലിംവിരുദ്ധ ശക്തികളെയും കൂട്ടി ഈ വൈദേശികാധിപത്യവും സ്വാധീനവും എങ്ങനെയെങ്കിലും അവസാനിപ്പിച്ചെങ്കില്‍. ഈ നിഷേധാത്മക ലക്ഷ്യമല്ലാതെ സൃഷ്ടിപരമായ യാതൊന്നും അവരെ കൂട്ടിയിണക്കാനുണ്ടായിരുന്നില്ല. അവരില്‍ ഓരോ നേതാവിന്റെയും ഗ്രൂപ്പുകള്‍ വേറെ വേറെയായിരുന്നു. ഓരോരുത്തരുടെയും താല്‍പര്യം അവരവരുടെ പ്രമാണിത്തത്തിലായിരുന്നു. ആരും ആരുടെയും ആത്മാര്‍ഥ സുഹൃത്തായിരുന്നില്ല. തങ്ങള്‍ പൊതു ശത്രുവായി കരുതുന്നവരെ നേരിടുന്നതില്‍ പോലും പരസ്പര ശത്രുത മറക്കാന്‍ കഴിയാത്തവിധം ശക്തമായിരുന്നു അവരോരോരുത്തരും തമ്മിലുണ്ടായിരുന്ന പകയും തൊഴുത്തില്‍ക്കുത്തും. പരസ്പരം കുതികാല്‍വെട്ടാനും അവര്‍ക്കൊരു മടിയുമുണ്ടായിരുന്നില്ല. ഈ വിധം ബനൂനദീര്‍ യുദ്ധത്തിനു മുമ്പുതന്നെ കപടവിശ്വാസികളുടെ ആഭ്യന്തരാവസ്ഥ നിരൂപണം ചെയ്തുകൊണ്ട് അല്ലാഹു മുസ്ലിംകളെ അറിയിച്ചു: അവരുടെ ഭാഗത്തുനിന്ന് യഥാര്‍ഥത്തില്‍ ഒരാപത്തുമുണ്ടാവില്ല. അതുകൊണ്ട് നിങ്ങള്‍ ബനൂനദീറിനെ ഉപരോധിക്കാന്‍ പുറപ്പെട്ടാല്‍ കപടവിശ്വാസികളുടെ നേതാക്കള്‍ രണ്ടായിരം ഭടന്‍മാരുമായി നിങ്ങളെ പിന്തുടര്‍ന്ന് ആക്രമിക്കുമെന്നും അതോടൊപ്പം ഖുറൈള ഗോത്രവും ഗത്ഫാന്‍ ഗോത്രവും നിങ്ങളുടെ മേല്‍ ചാടിവീഴുമെന്നുമൊക്കെയുള്ള വര്‍ത്തമാനങ്ങള്‍ കേട്ട് തെല്ലും ഭയപ്പെടേണ്ട കാര്യമില്ല. അതൊക്കെ വെറും വിടുവായത്തമാണ്. പരീക്ഷണത്തിന്റെ ആദ്യ നിമിഷത്തില്‍തന്നെ അവയുടെ കാറ്റുപോകുന്നതു കാണാം Thafheemul Quran Malayalam  Thafheemul Quran Eng
sajan jcb said...
< \ > 11മുതളുള്ള വാക്യം വായിച്ചാല്‍ അത് കപടവിശ്വാസി(മുനാഫിഖ്‌hypocritse) കളെ കുറിച്ചാണെന്നത് വ്യക്തമാണ്. സഹോദരന്‍ 12 മുതല്‍ വായിച്ചതു കൊണ്ടാണ് പ്രശ്‌നം. < / > 11മുതലുള്ള വാക്യം വായിച്ചാല്‍ വായിച്ചിട്ടും കാര്യമൊന്നുമില്ലല്ലോ സുഹൈരലി. താങ്കള്‍ തന്ന പരിഭാഷയിലും ഞാന്‍ തന്ന പരിഭാഷയിലും "അവര്‍ / ഇവര്‍ " എന്നിവര്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിയിരിക്കുന്നത് കാണാം. ആദ്യം താങ്കള്‍ തന്ന പരിഭാഷ എടുക്കാം. < quote> 59:11 "കാപട്യം കൈക്കൊണ്ട അക്കൂട്ടരെ നീ കണ്ടില്ലയോ? അവര്‍ (1)വേദക്കാരില്‍നിന്നുള്ള നിഷേധികളായ സഹോദരന്മാരോടു പറയുന്നു: `നിങ്ങള്‍ പുറത്താക്കപ്പെടുകയാണെങ്കില്‍, നിങ്ങളോടൊപ്പം തീര്‍ച്ചയായും ഞങ്ങളും പുറത്തുപോരും. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ആര്‍ക്കും ഒരിക്കലും വഴങ്ങുകയില്ല. നിങ്ങളുടെ നേരെ യുദ്ധമുണ്ടാകുന്നുവെങ്കില്‍, ഞങ്ങള്‍ തീര്‍ച്ചയായും സഹായിക്കും.` പക്ഷേ ഇവര്‍ തനി കള്ളമാണ് പറയുന്നതെന്നതിന് അല്ലാഹു സാക്ഷിയാകുന്നു. < / quote> മുകളില്‍ പറയുന്ന "അവര്‍ (1)" താങ്കള്‍ പറഞ്ഞപോലെ യഹൂദരല്ല. എന്നാല്‍ അവര്‍ പറയുന്ന സംഭാഷ ശകലം നോക്കുക. യഹൂദരെ സഹായിക്കാം എന്നാണു അവര്‍ പറയുന്നത്. < quote> 59:12 അവര്‍ (2) പുറത്താക്കപ്പെടുകയാണെങ്കില്‍ ഈ വഞ്ചകരൊരിക്കലും (3) അവരോടൊപ്പം (4) പുറത്തുപോകുന്നതല്ല. അവരുടെ (5) നേരെ യുദ്ധമുണ്ടായാല്‍ ഇവര്‍ (6)ഒട്ടും സഹായിക്കുകയുമില്ല. ഇനി സഹായിച്ചാല്‍ത്തന്നെ വൈകാതെ പിന്തിരിഞ്ഞോടുകയും ചെയ്യും. പിന്നീടെവിടന്നും ഒരു സഹായവും അവര്‍ക്ക് (7) ലഭിക്കുകയുമില്ല. < / quote> മുകളില്‍ പറയുന്ന "അവര്‍ (2)" യഹൂദരാണ്. വഞ്ചകര്‍ (3),(6) മറ്റേ കൂട്ടം. (4),(5),(7) എന്ന് പറയുമ്പോള്‍ യഹൂദര്‍ . ഇനി ഞാന്‍ മനസിലാകിയ പോലെ തന്നെയാണോ എന്ന് പരിശോധിക്കാന്‍ ഞാന്‍ തന്ന പരിഭാഷ നോക്കിയാല്‍ മതി. ഈ പരിഭാഷയില്‍ വ്യക്തമായി പറയുന്നുണ്ട് ... അവര്‍ യാഹൂദരാണെന്ന്. < quote> 59:12അവര്‍ യഹൂദന്‍മാര്‍ പുറത്താക്കപ്പെടുന്ന പക്ഷം ഇവര്‍ (കപടവിശ്വാസികള്‍) അവരോടൊപ്പം പുറത്തുപോകുകയില്ല തന്നെ. < / quote> പറഞ്ഞു വരുന്നത് 11മുതളുള്ള വാക്യം വായിച്ചാലും 12 മുതളുള്ള വാക്യം വായിച്ചാലും 12 തുടങ്ങുന്നത് യഹൂദരെ സൂചിപ്പിച്ചു കൊണ്ടാണ്. താങ്കള്‍ തന്ന പരിഭാഷയായാലും ഞാന്‍ സൂചിപ്പിച്ച പരിഭാഷയായാലും ഒന്ന് തന്നെ. 59:12അവര്‍ യഹൂദന്‍മാര്‍ പുറത്താക്കപ്പെടുന്ന പക്ഷം ഇവര്‍ (കപടവിശ്വാസികള്‍) അവരോടൊപ്പംപുറത്തുപോകുകയില്ല തന്നെ. അവര്‍ ഒരു യുദ്ധത്തെ നേരിട്ടാല്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല. ഇനി ഇവര്‍ അവരെ സഹായിച്ചാല്‍ തന്നെ ഇവര്‍ പിന്തിരിഞ്ഞോടും തീര്‍ച്ച. പിന്നീട്‌ അവര്‍ക്ക്‌ ഒരു സഹായവും ലഭിക്കുകയില്ല. 59:13 തീര്‍ച്ചയായും അവരുടെ മനസ്സുകളില്‍ അല്ലാഹുവെക്കാള്‍ കൂടുതല്‍ ഭയമുള്ളത്‌ നിങ്ങളെ പറ്റിയാകുന്നു. അവര്‍കാര്യം ഗ്രഹിക്കാത്ത ഒരു ജനതയായത്‌ കൊണ്ടാകുന്നു അത്‌. 59:14 കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല. അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത്‌ കൊണ്ടത്രെ അത്‌. ഇതില്‍ കൂടുതല്‍ ഒരാളെ മലയാളം പഠിപ്പിക്കാന്‍ എനിക്കറിയില്ല.
sajan jcb said...
കടുപ്പത്തില്‍ കൊടുത്തത് ഞാനാണ്. മറ്റുള്ളവയെല്ലാം അതാതിന്റെ ഉറവിടത്തില്‍ നിന്ന് പകര്‍ത്തിയതും.
sajan jcb said...
എളുപ്പത്തിനു വേണ്ടി ചില സംഖ്യകളും (1)...(7) കൂട്ടി ചേര്‍ത്തിട്ടുണ്ട്.
സുഹൈറലി said...
മലയാളം പഠിപ്പിക്കുന്നില്ല. അറബിയിലെ ചില കാര്യം പറയാം. ഒരു ക്രിയയോടൊപ്പം ബഹുവചനരൂപം(പുറത്താക്കപ്പെടുന്നവര്‍) ഇവര്‍ അവരെന്നുള്ള വ്യത്യാസം അറബിയിലില്ല. അത് സാഹചര്യത്തില്‍ നിന്ന് മനസ്സിലാക്കുകയാണ് ചെയ്യുക. പ്രത്യേകിച്ച് ഇപ്രകാരം രണ്ട് കൂട്ടരെ മാറിമാറി പ്പറയുമ്പോള്‍ ഇവര്‍ അവര്‍ എന്ന് മലയാളത്തില്‍ പെട്ടെന്ന് തിരിച്ചറിയാനായി ഉപയോഗിക്കുന്നു. നിങ്ങള്‍ മലയാളത്തില്‍ ഇവര്‍ അവര്‍ എന്ന് നമ്പറിട്ടു കൊടുത്തതിന് യാതൊരു അടിസ്ഥാനവുമില്ലെന്നര്‍ഥം.അഥവാ അറബിയില്‍ ആപ്രയോഗങ്ങളെല്ലാം കോമണായിട്ടാണുപയോഗിച്ചിരിക്കുന്നതെന്ന് സാരം. ഖുര്‍ആന്‍ മലയാളത്തിലാണോ അവതരിച്ചത് എന്ന് തോന്നിപ്പോകുന്ന രീതിയിലായിരുന്നു താങ്കളുടെ വിശകലനം. താങ്കളുദ്ദരിച്ച ഖുര്‍ആന്‍ പരിഭാഷയെടുക്കാം. അതില്‍ അവരെന്ന് യഹൂദരെ പറ്റിയും ഇവരെന്ന് മുനാഫിഖുകളെ(കപടവിശ്വാസി) പറ്റിയും പ്രയോഗിച്ചിരിക്കുന്നു. അഥവാ രണ്ട് കൂട്ടരെ മാറിമാറിപറഞ്ഞപ്പോള്‍ ഇവര്‍ അവര്‍ എന്ന് മാറി മാറി പ്രയോഗിച്ചു. 12ാം വചനത്തില്‍ ഒരു കൂട്ടരെ പറ്റിമാത്രമാണ് ചര്‍ച്ച. അപ്പോള്‍ പൊതുവായ അവര്‍ എന്ന നാമമുപയോഗിച്ചു. ഞാനുദ്ദരിച്ച പരിഭായയില്‍ 11ാം വാക്യത്തില്‍ മേല്‍ സൂചിപ്പിച്ച പോലെ തന്നെ ഇവരെന്നും അവരെന്നും വേര്‍തിരിച്ച് ഉപയോഗിച്ചു. 12 ാം വാക്യമുദ്ദരിച്ചപ്പോള്‍ ആശയക്കുഴപ്പമൊഴിവാക്കാനായി ഇക്കൂട്ടര്‍ എന്ന് തന്നെ ഉപയോഗിച്ചു.(ഞാനുദ്ദരിച്ച വാക്യത്തിലെ ബോള്ഡ് ആയ ഭാഗം ശ്രദ്ധിക്കുക) മാത്രവുമല്ല എന്താണ് ഈ സൂക്തത്തിന്റെ ആശയമെന്ന് തുടര്‍ന്ന് വിശദീകരിക്കുന്ന ഭാഗവും ഞാനുദ്ദരിച്ച്. അതില്‍ കൃത്യമായി മുനാഫിഖുകളുടെ സ്വഭാവമാണിതെന്ന് വിശദീകരിക്കുകയും ചെയ്തു. ചുരുക്കത്തില്‍ ഇവിടെ പരാമര്‍ശിക്കുന്ന വിഭാഗം മുസ്ലിംകളുടെ തന്നെ ഉള്ളില്‍ നുഴഞ്ഞുകയറിക്കൂടിയ ശത്രുമനസ്സോടെ പ്രവര്‍ത്തിക്കുന്ന കപടവിശ്വാസികളാണ്. അതുകൊണ്ടാണ് അവര്‍ രഹസ്യമായി വന്ന് ജൂതന്മാരോട് നിങ്ങളെ സഹായിക്കാമെന്ന് പറയുന്നത്.
sajan jcb said...
< \ >ഒരു ക്രിയയോടൊപ്പം ബഹുവചനരൂപം(പുറത്താക്കപ്പെടുന് നവര്‍) ഇവര്‍ അവരെന്നുള്ള വ്യത്യാസം അറബിയിലില്ല. അത് സാഹചര്യത്തില്‍ നിന്ന് മനസ്സിലാക്കുകയാണ് ചെയ്യുക. പ്രത്യേകിച്ച് ഇപ്രകാരം രണ്ട് കൂട്ടരെ മാറിമാറി പ്പറയുമ്പോള്‍ ഇവര്‍ അവര്‍ എന്ന് മലയാളത്തില്‍ പെട്ടെന്ന് തിരിച്ചറിയാനായി ഉപയോഗിക്കുന്നു. നിങ്ങള്‍ മലയാളത്തില്‍ ഇവര്‍ അവര്‍ എന്ന് നമ്പറിട്ടു കൊടുത്തതിന് യാതൊരു അടിസ്ഥാനവുമില്ലെന്നര്‍ഥം.അഥവാ അറബിയില്‍ ആപ്രയോഗങ്ങളെല്ലാം കോമണായിട്ടാണുപയോഗിച്ചിരിക്കുന്നതെന്ന് സാരം. ഖുര്‍ആന്‍ മലയാളത്തിലാണോ അവതരിച്ചത് എന്ന് തോന്നിപ്പോകുന്ന രീതിയിലായിരുന്നു താങ്കളുടെ വിശകലനം. < / > ഇത് അറബിയില്‍ മാത്രമല്ല. ഒട്ടു മിക്ക ഭാഷയിലും അങ്ങിനെ തന്നെ. ഉദ്ദാഹരണമായി ഇംഗ്ലീഷ്‌ എടുക്കാം. THEY എന്നാണ് ഈ സന്ദര്‍ഭത്തില്‍ ഉപയോഗിക്കുക. ആശയവും സാഹചര്യവും അനുസരിച്ച് അതിനെ അവര്‍ , ഇവര്‍ എന്ന് മലയാളത്തില്‍ ഉപയോഗിക്കുന്നു. മലയാളത്തില്‍ അങ്ങിനെ രണ്ടു പദങ്ങള്‍ ഉണ്ടായത് കൊണ്ട് അങ്ങിനെ ഉപയോഗിക്കുന്നു. "അത് സാഹചര്യത്തില്‍ നിന്ന് മനസ്സിലാക്കുകയാണ് ചെയ്യുക" .എനിക്കതില്‍ ഒരു അഭിപ്രായ വ്യത്യാസവും ഇല്ല. < \ >ചുരുക്കത്തില്‍ ഇവിടെ പരാമര്‍ശിക്കുന്ന വിഭാഗം മുസ്ലിംകളുടെ തന്നെ ഉള്ളില്‍ നുഴഞ്ഞുകയറിക്കൂടിയ ശത്രുമനസ്സോടെ പ്രവര്‍ത്തിക്കുന്ന കപടവിശ്വാസികളാണ്. അതുകൊണ്ടാണ് അവര്‍ രഹസ്യമായി വന്ന് ജൂതന്മാരോട് നിങ്ങളെ സഹായിക്കാമെന്ന് പറയുന്നത്. < / > അതിലൊന്നും ഒരു അഭിപ്രായ വ്യത്യാസവും എനിക്കില്ല. എന്ന് മാത്രമല്ല അത് തന്നെയാണ് ഞാനും മനസിലാക്കിയത്. എന്റെ ചോദ്യം , ലളിതമാണ്. താങ്കളുടെ തന്ന പരിഭാഷയില്‍ 59:14 പറയുന്ന ഇക്കൂട്ടര്‍ 59:11 ല്‍ പറയുന്ന കപടവിശ്വാസികള്‍ ആണെന്ന് നിങ്ങള്‍ പറയുന്നു. എന്ത് സാഹചര്യം കൊണ്ട് എന്ന് മാത്രമേ ഞാന്‍ ചോദിക്കുന്നുള്ളൂ. താങ്കള്‍ തന്നെ പറയുന്നു കപട വിശ്വാസികള്‍ രഹസ്യമായാണ് യഹൂദരെ സഹായിക്കുന്നതെന്ന്. അപ്പോള്‍ അവര്‍ക്ക്‌ നബിയുമായി യുദ്ധത്തില്‍ ഏര്‍പ്പെടേണ്ട ആവശ്യമുണ്ടോ? നബിയും അനുയായികളുമായി യുദ്ധം ചെയ്യേണ്ടി വരുന്നത് യാഹൂദന്മാര്‍ക്കാണ്. കപട വിശ്വാസികള്‍ക്കല്ല. അവര്‍ യഹൂദരെ സഹായിക്കും എന്നേ പറയുന്നുള്ളൂ. നബിയുമായി യുദ്ധത്തില്‍ ഏര്‍പ്പെടേണ്ട ആവശ്യം കപട വിശ്വാസികള്‍ക്കല്ല. അപ്പോള്‍ നബിയെ നേരിടാന്‍ ഭയം വേണ്ടതും യാഹൂദന്മാര്‍ക്കാണ്. കപട വിശ്വാസികള്‍ക്കല്ല. മാത്രമല്ല കപട വിശ്വാസികളെ ഒരു ജനതയായി ആരും കാണുകയില്ല. ഇന്ത്യന്‍ ജനത എന്ന് പറയും പാക്കിസ്ഥാന്‍ ജനത എന്ന് പറയും. എന്നാല്‍ ഭീകരവാദി ജനത എന്ന് ആരും പറയില്ല. അതുകൊണ്ട് തന്നെയാണ് ഞാന്‍ മനസിലാക്കിയത് പ്രകാരം, സാഹചര്യം വച്ച് നോക്കുമ്പോള്‍ പ്രത്യകിച്ചും, 59:13 , 59:14 സൂക്തങ്ങളില്‍ പറയുന്ന കൂട്ടര്‍ യഹൂദരാണ് എന്ന് പറയുന്നത്. < \ > 59:13 തീര്‍ച്ചയായും അവരുടെ മനസ്സുകളില്‍ അല്ലാഹുവെക്കാള്‍ കൂടുതല്‍ ഭയമുള്ളത്‌ നിങ്ങളെ പറ്റിയാകുന്നു. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനതയായത്‌ കൊണ്ടാകുന്നു അത്‌. 59:14 കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല. അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത്‌ കൊണ്ടത്രെ അത്‌. < / > ഏതു സാഹചര്യമാണ് 59:13 , 59:14 സൂക്തങ്ങളില്‍ പറയുന്ന കൂട്ടര്‍ കപട വിശ്വാസികള്‍ ആയത് എന്ന് മാത്രം താന്കള്‍ വിശദീകരിച്ചു കണ്ടില്ല.
സുഹൈറലി said...
ആരാണ് മുനാഫിഖ് എന്നതാണിപ്പോള് മനസ്സിലാവാത്ത വിഷയമെന്ന് തോന്നുന്നു.അവര്‍ പ്രത്യക്ഷത്തില്‍ മുസ്ലിംകളും പ്രവാചകന്റെ അനുയായികളുമായിരുന്നു. എന്നാല്‍ രഹസ്യമായി അവര്‍ ശത്രുക്കളെ സഹായിക്കുന്നവരും ദൈവവിശ്വാസം മനസ്സില്‍ കുടികൊള്ളാത്തതു കൊണ്ടുതന്നെ ഭീരുക്കളുമായിത്തീര്‍ന്നു.അതു കൊണ്ട് തന്നെ നേരിട്ട് ഒരു ഏറ്റുമുട്ടലിനവര് സന്നദ്ധമല്ല. <താങ്കളുടെ തന്ന പരിഭാഷയില്‍ 59:14 പറയുന്ന ഇക്കൂട്ടര്‍ 59:11 ല്‍ പറയുന്ന കപടവിശ്വാസികള്‍ ആണെന്ന് നിങ്ങള്‍ പറയുന്നു. എന്ത് സാഹചര്യം കൊണ്ട് എന്ന് മാത്രമേ ഞാന്‍ ചോദിക്കുന്നുള്ളൂ. താങ്കള്‍ തന്നെ പറയുന്നു കപട വിശ്വാസികള്‍ രഹസ്യമായാണ് യഹൂദരെ സഹായിക്കുന്നതെന്ന്. അപ്പോള്‍ അവര്‍ക്ക്‌ നബിയുമായി യുദ്ധത്തില്‍ ഏര്‍പ്പെടേണ്ട ആവശ്യമുണ്ടോ?> ഇതിനുത്തരം ഞാന് മുകളിലുദ്ദരിച്ചു.അത് വീണ്ടും ആവര്ത്തിക്കുന്നു. "തങ്ങളെല്ലാവരും ഒന്നിച്ച് പരിസരങ്ങളിലുള്ള മുസ്ലിംവിരുദ്ധ ശക്തികളെയും കൂട്ടി ഈ വൈദേശികാധിപത്യവും സ്വാധീനവും എങ്ങനെയെങ്കിലും അവസാനിപ്പിച്ചെങ്കില്‍. ഈ നിഷേധാത്മക ലക്ഷ്യമല്ലാതെ സൃഷ്ടിപരമായ യാതൊന്നും അവരെ കൂട്ടിയിണക്കാനുണ്ടായിരുന്നില്ല. അവരില്‍ ഓരോ നേതാവിന്റെയും ഗ്രൂപ്പുകള്‍ വേറെ വേറെയായിരുന്നു. ഓരോരുത്തരുടെയും താല്‍പര്യം അവരവരുടെ പ്രമാണിത്തത്തിലായിരുന്നു. ആരും ആരുടെയും ആത്മാര്‍ഥ സുഹൃത്തായിരുന്നില്ല. തങ്ങള്‍ പൊതു ശത്രുവായി കരുതുന്നവരെ നേരിടുന്നതില്‍ പോലും പരസ്പര ശത്രുത മറക്കാന്‍ കഴിയാത്തവിധം ശക്തമായിരുന്നു അവരോരോരുത്തരും തമ്മിലുണ്ടായിരുന്ന പകയും തൊഴുത്തില്‍ക്കുത്തും. പരസ്പരം കുതികാല്‍വെട്ടാനും അവര്‍ക്കൊരു മടിയുമുണ്ടായിരുന്നില്ല. ഈ വിധം ബനൂനദീര്‍ യുദ്ധത്തിനു മുമ്പുതന്നെ കപടവിശ്വാസികളുടെ ആഭ്യന്തരാവസ്ഥ നിരൂപണം ചെയ്തുകൊണ്ട് അല്ലാഹു മുസ്ലിംകളെ അറിയിച്ചു: അവരുടെ ഭാഗത്തുനിന്ന് യഥാര്‍ഥത്തില്‍ ഒരാപത്തുമുണ്ടാവില്ല. അതുകൊണ്ട് നിങ്ങള്‍ ബനൂനദീറിനെ ഉപരോധിക്കാന്‍ പുറപ്പെട്ടാല്‍കപടവിശ്വാസികളുടെ നേതാക്കള്‍ രണ്ടായിരം ഭടന്‍മാരുമായി നിങ്ങളെ പിന്തുടര്‍ന്ന് ആക്രമിക്കുമെന്നും അതോടൊപ്പം ഖുറൈള ഗോത്രവും ഗത്ഫാന്‍ ഗോത്രവും നിങ്ങളുടെ മേല്‍ ചാടിവീഴുമെന്നുമൊക്കെയുള്ള വര്‍ത്തമാനങ്ങള്‍ കേട്ട് തെല്ലും ഭയപ്പെടേണ്ട കാര്യമില്ല. അതൊക്കെ വെറും വിടുവായത്തമാണ്." ഇത് ഞാനെഴുതിയ വ്യാഖ്യാനമല്ല. ഇന്ന് ലോകത്തേറ്റവുമധികം വായിക്കപ്പെടുന്ന ഖുര്ആന് വ്യാഖ്യാനഗ്രന്ഥമായ തഫ്ഹീമുല് ഖുര്ആനില് നിന്നുദ്ധരിക്കുന്നതാണ്. ആധുനിക ഖുര്ആന് വ്യാഖ്യാതാക്കളില് ശ്രദ്ധേയനായ സയ്യിദ് മൌദൂദിക്കുപോലും ഇതൊരു പ്രവചനമായോ ജൂതന്മാരെ കുറിച്ചുള്ള പരാമര്ശമായോ മനസ്സിലാക്കാനാവുന്നില്ല.പിന്നെ എന്തിനാണ് താങ്കളിത്ര അസവസ്ഥമാവുന്നത്. ചുരുക്കത്തില് അത് ജൂതന്മാരെ കുറിച്ചല്ലെന്നും കപടവിശ്വസികളെ കുറിച്ചാണെന്നും പ്രസ്തുത വചനത്തിലൂടെ മുസ്ലിംപണ്ഡിതന്മാര് തന്നെ വിശകലനം ചെയ്യുന്നുണ്ട് എന്നെങ്കിലും സമ്മതിച്ചു തന്നുകൂടെ.ലോകത്തിന്നെ വരെ ഖുര്ആന് വ്യാഖ്യാതാക്കളും പ്രവചനമായി മനസ്സിലാക്കുകയോ പ്രവാചകനതൊരു ഖുര്ആനിന്റെ ദൈവികതക്കുള്ള ഒരു പ്രവചനമായി ഒരിക്കല് പോലും പഠിപ്പിക്കുകയോ ചെയ്യാത്ത ഒരു വിഷയം പ്രവചനമാണെന്ന് വാദിച്ച് സ്ഥാപിച്ച് എന്നിട്ടതിന് മറുപടി എഴുതി ക്ഷീണിക്കേണ്ട വല്ല ആവശ്യമുണ്ടോ സാറെ.?
sajan jcb said...
< \ > . അതുകൊണ്ട് നിങ്ങള്‍ ബനൂനദീറിനെ ഉപരോധിക്കാന്‍ പുറപ്പെട്ടാല്‍ കപടവിശ്വാസികളുടെ നേതാക്കള്‍ രണ്ടായിരം ഭടന്‍മാരുമായി നിങ്ങളെ പിന്തുടര്‍ന്ന് ആക്രമിക്കുമെന്നും അതോടൊപ്പം ഖുറൈള ഗോത്രവും ഗത്ഫാന്‍ ഗോത്രവും നിങ്ങളുടെ മേല്‍ ചാടിവീഴുമെന്നുമൊക്കെയുള്ള വര്‍ത്തമാനങ്ങള്‍ കേട്ട് തെല്ലും ഭയപ്പെടേണ്ട കാര്യമില്ല. < / > താന്കള്‍ ഈ ചര്‍ച്ചയുടെ തുടക്കത്തില്‍ എന്നോട് ചോദിച്ചിരുന്നു.. < \ > മുകളില്‍ പറഞ്ഞ വാക്യം ജൂതന്മാരെ പറ്റിയുള്ളതാണെന്ന് താങ്കള്‍ക്കെവിടെ നിന്നാണ് ലഭിച്ചത്? < / > ഖുര്‍ആനില്‍ അങ്ങിനെ പറഞ്ഞിട്ടില്ല എന്നാണു താന്കള്‍ ന്യായം പറഞ്ഞത്. ഞാന്‍ തിരിച്ചു ചോദിക്കട്ടെ... ഇതൊക്കെ (കപടവിശ്വാസികളുടെ നേതാക്കള്‍ രണ്ടായിരം ഭടന്‍മാരുമായി...) എവിടെ നിന്നാണ് താങ്കടെ പണ്ഡിതന്‍ കണ്ടു പിടിച്ചത്?. ഖുര്‍ആനില്‍ ഉണ്ടോ? ഹദീസില്‍ നിന്നാണെങ്കില്‍ എനിക്ക് കാണേണ്ടത് ആ ഹദീസാണ്. അല്ലാതെ പണ്ഡിതന്റെ സാക്ഷ്യ പത്രം അല്ല. < \ > ഇത് ഞാനെഴുതിയ വ്യാഖ്യാനമല്ല. ഇന്ന് ലോകത്തേറ്റവുമധികം വായിക്കപ്പെടുന്ന ഖുര്ആന് വ്യാഖ്യാനഗ്രന്ഥമായ തഫ്ഹീമുല് ഖുര്ആനില് നിന്നുദ്ധരിക്കുന്നതാണ്. ആധുനിക ഖുര്ആന് വ്യാഖ്യാതാക്കളില് ശ്രദ്ധേയനായ സയ്യിദ് മൌദൂദിക്കുപോലും ഇതൊരു പ്രവചനമായോ ജൂതന്മാരെ കുറിച്ചുള്ള പരാമര്ശമായോ മനസ്സിലാക്കാനാവുന്നില്ല < / > ലോകത്തുള്ള എല്ലാ പണ്ഡിതന്മാരും അങ്ങിനെ പറയുകയാണെങ്കില്‍ എനിക്ക് അത് മനസിലാക്കാമായിരുന്നു.ഇവിടെ ചില വിദ്വാന്മാര്‍ പറയുന്നത് 59:14 യഹൂദന്മാരെ പറ്റി തന്നെയാണ് പറയുന്നത് എന്നും അത് ഖുര്‍ആനിന്റെ ശാസ്ത്രീയതയ്ക്ക്‌ തെളിവ്‌ ആണെന്നുമാണ്. ചില ഭംഗിയുള്ള മതിലിന്റെ ഫോട്ടോകളും കൊടുത്തിട്ടുണ്ട്‌. എന്നാണു അത് നിര്‍മിച്ചത്‌ എന്ന് മാത്രം പറയുന്നില്ല. എന്ത് കൊണ്ടാണ് സുഹൈരലി അവര്‍ ഈ വാക്യത്തെ ചൊല്ലി ഇത്ര മാത്രം അസവസ്ഥമാവുന്നത് ? അത് താങ്കള്‍ ഇന്നേ വരെ അവരോടു ചോദിച്ചിട്ടുണ്ടോ? പണ്ഡിതന്മാര്‍ പറഞ്ഞു എന്ന് പറയാതെ എന്ത് തെളിവ്‌ വച്ചിട്ടാണ് പണ്ഡിതന്മാര്‍ ആ അഭിപ്രായത്തില്‍ എത്തി എന്നാണു താങ്കള്‍ മറുപടി പറയേണ്ടത്. ഖുര്‍ആന്‍ പോരെങ്കില്‍ താങ്കള്‍ ഹദീസ്‌ വിവരിക്കൂ. അത് വരെ ഞാന്‍ മറിച്ചു കരുതുന്നതില്‍ താങ്കള്‍ അസ്വസ്ഥനാകേണ്ട. വ്യക്തമായ തെളിവ്‌ ഹദീസില്‍ നിന്നോ ഖുര്‍ആനില്‍ നിന്നോ തരികയാണെങ്കില്‍ അത് മനസിലാക്കുവാന്‍ എനിക്ക് ബുദ്ധിമുട്ട് ഒന്നും തന്നെയില്ല. 59:14 പറയുന്നത് യഹൂദന്മാരെ പറ്റിയാണ് എന്ന് ഞാന്‍ പറഞ്ഞത് രണ്ടു മുസ്ലീം എഴുത്തുകാര്‍ പറഞ്ഞതനുസരിച്ചാണ്... ഒന്ന്. ഖുറാന്‍ പരിഭാഷ  രണ്ട്. Osama Abdallah  കൂടാതെ ബ്ലോഗര്‍ ലത്തീഫ് പറഞ്ഞതു ഇവിടെ ...ഉം..ലത്തീഫിന് തെറ്റ് പറ്റിയതാകാം. അതുകൊണ്ട് അത് നോക്കണ്ട.
സുഹൈറലി said...
ഞാന്‍ പറഞ്ഞത് ഖുര്‍ആനില്‍ സൂചിപ്പിക്കുന്ന വിഭാഗം മുനാഫിഖുകളാണെന്ന് ഖുര്‍ആനിക വാക്യങ്ങളിലൂടെ തന്നെ വ്യക്തമാകുന്നുണ്ടെന്നാണ്. ആ അര്‍ഥത്തില്‍ അത് അക്കൂട്ടരാണെന്ന് വ്യക്തമാക്കുന്ന വിശദീകരണങ്ങളും ഉദ്ദരിച്ചു. അത് തെറ്റാണെന്ന് താങ്കള്‍ക്ക് തെളിയിക്കാനോ അബന്ധമാണെന്ന് അറബി പണ്ഡിതന്മാര്‍ക്ക് പറഞ്ഞതുദ്ദരിക്കാനോ സാധിച്ചില്ല. മുകളിലുദ്ദരിച്ച വാക്യത്തില്‍ യുദ്ധത്തിനവര്‍ സന്നദ്ധരാവില്ലെന്ന് പറയുന്നുണ്ടല്ലോ ആ യുദ്ധത്തെ കുറിച്ച് ഒരു വ്യക്തത വരുത്തുകയാണ് ആ എണ്ണം പറഞ്ഞ വചനത്തിലൂടെ.അല്ലാതെ നടന്ന ഒരു കാര്യത്തെ പറ്റി പറയുകയല്ല, അങ്ങനെയും നടക്കില്ല എന്നു പറയുകയാണ്. നേര്ക്കുനേരെ ഒരു സൂക്തത്തിന് അര്ഥം നല്കുന്നതും വിശദീകരണത്തില് വിശദാംശങ്ങള് പറയുന്നതും രണ്ടാണ് സുഹൃത്തെ. താങ്കളുദ്ദരിച്ച ഒന്നാമത്തെ തെളിവില്‍ 14ാം സൂക്തത്തില്‍ ഉദ്ദ്യേശിക്കുന്നത് ജൂതരാണെന്നോ മുനാഫിഖാണെന്നോ വ്യക്തമായി പറയുന്നില്ല. രണ്ടാമത്തെ ലിങ്കില്‍ അത് ജൂതരാണെന്ന നിലക്ക് വിശദീകരിക്കുന്നു. ഞാന്‍ ഉദ്ദരിച്ചതിലാവട്ടെ മുനാഫിഖാണതു കൊണ്ടുദ്ദ്യേശിക്കുന്നതെന്നും സാഹചര്യതെളിവുകുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്നു. ഈ വിഷയവുമായി കൂടുതല് അന്വേഷിക്കാന് പ്രേരകമായ സാജന് നന്ദി പറഞ്ഞ് പഠനവിധേയമാക്കിയപ്പോള് ലഭിച്ച ചില കാര്യങ്ങളിവിടെ സൂചിപ്പിക്കുന്നു. പൗരാണികമായ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ പരിശോദിച്ചപ്പോള്‍ കണ്ട ഒരു വ്യഖ്യാനം കുറച്ചു കൂടി കൃത്യമാണ്. പതിനാലാം വചനത്തിന് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ ശൗകാനി (ഫത്ഹുല്‍ഖദീര്‍) നല്‍കുന്ന വിശദീകരണം ഇതാണ്.means: not only highlights the Jews and the hypocrites together to fight you can not afford that {except in fortified villages} tracks and the role {or from behind walls}. ഇമാം റാസി ഈ അയത്തിനെ വിശദീകരിക്കുന്നു...ثم قال تعالى: { لاَ يُقَـٰتِلُونَكُمْ جَمِيعاً إِلاَّ فِي قُرًى مُّحَصَّنَةٍ أَوْ مِن وَرَاء جُدُرٍ } يريد أن هؤلاء اليهود والمنافقين لا يقدرون على مقاتلتكم مجتمعين إلا إذا كانوا في قرى محصنة بالخنادق والدروب أو من وراء جدر، وذلك بسبب أن الله ألقى في قلوبهم الرعب، وأن تأييد الله ونصرته معكم، وقرىء { جُدُرٍ } بالتخفيف وجدار وجدر وجدر وهما الجدار. ( Then the Almighty said: {not kill you all, except in fortified villages or from behind walls} wants to those Jews and the hypocrites can not afford to direct together unless they are in the villages of fortified trenches and routes, or from behind walls, and because of that God threw terror into their hearts, and support of God and support him with you, and has been read mitigation walls and the wall and walls and walls and two of the wall._(Imam Razi Thafseeru Kabeer)
സുഹൈറലി said...
ചുരുക്കത്തിലിതാണ്: കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല. ഇവിടെ അവര് ഒരുമിച്ച് എന്നതുകൊണ്ടുദ്ദ്യേശിക്കുന്നത് ജൂന്മാരും മുനാഫിഖുകളുമാണ്. അഥവാ അവര് ഉള്ളിലൂടെ സഹായിക്കുമെന്നല്ലാതെ പരസ്യമായി ഒരുമിച്ചൊരു മൈതാനത്ത് വന്ന് നിങ്ങളോട് യുദ്ധം ചെയ്യില്ല എന്നതാണ് ഈ വചനത്തിന് ഭൂരിഭാഗം ഖുര്ആന് വ്യാഖ്യാതക്കളും നല്കുന്ന അര്ഥം അവര്‍ ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത്‌ കൊണ്ടത്രെ അത്‌. എന്നതു കൊണ്ടുദ്ദ്യേശിക്കുന്നതും ഭൂരിഭാഗം ഖുര്ആന് വ്യാഖ്യാതാക്കളും അത് മുനാഫിഖുകളും യഹൂദരുമാണെന്ന് പറയുന്നു. 1."അവര്‍ ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല." എന്നതിനുള്ള വ്യാഖ്യാനം ഫത്ഹുല്‍ ഖദീര്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥത്തില്‍ മുഖാതിലില്‍ നിന്ന് ഉദ്ദരിക്കുന്നു. അവര്‍ യഹൂദികളും മുനാഫിഖുകളുമാണ് (Fathhul Qadeer by Showkani) 2.ഇബ്രാഹിമുന്നഖഇയില്‍ നിന്നുള്ള ഉദ്ദരണി ഇബ്‌നുകസീര്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാതാവ് ഉദ്ദരിക്കുന്നു. "അവര്‍ ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു.-എന്നതു കൊണ്ടുദ്ദ്യേശിക്കുന്നത് ജൂതരും കപടവിശ്വാസികളുമാണ്" (Thafseerul Quran by Ibn Kaseer) 3.മുജാഹിദ് പറയുന്നു: "അവര്‍ ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു." എന്നതു കൊണ്ട് ഇവിടെ ഉദ്ദ്യേശിക്കുന്നത് യഹൂദരും മുനാഫിഖുകളുമാണ്.പ്രസ്തുത അഭിപ്രായം തന്നെ മഹ്റാന്, സുഫുയാന് എന്നിവരില് നിന്നും ഉദ്ധരിക്കുന്നു.(Thafseer Jamiu Bayan by Imam Thabri) ഇതു കൂടാതെ സമഖ്ശരിയുടെ കശ്ശാഫ്, ബൈദാവിയുടെ അന്‍വാറുത്തന്‍സീല്‍ വ അസ്‌റാറുത്തന്‍വീര്‍ എന്നീ വ്യാഖ്യനങ്ങളിലും (59:14 ) ഇവിടെയുദ്ദ്യേശിക്കുന്നത് യഹൂദരും കപടവിശ്വാസികളും ഒരുമിച്ചാണെന്ന് തെളിവു സഹിതം വിശദീകരിക്കുന്നുണ്ട്. ഇത് തന്നെയാണ് എനിക്ക് ഈ വിഷയത്തില്‍ ഏറ്റവും പ്രമാണികമായി തോന്നിയതും. Ref: http://www.altafsir.com  ഇനി ചില വ്യാഖ്യാനപ്രകാരം ജൂതന്മാര്‍ തന്നെയാണെന്ന വാദം അംഗീകരിച്ചാല്‍ തന്നെ ഖുര്‍ആനിന് ഒരു കോട്ടവുമില്ല കാരണം. 1. ഇവിടെ പരാമര്‍ശിക്കുന്നത് ബനീനദീര്‍ എന്ന ജൂത ഗോത്രത്തെ കുറിച്ചാണ്. അല്ലാതെ ലോകാവസാനം വരെയുള്ള ജൂതന്മാരെ കുറിച്ചല്ല. 2. ഇതൊരു പ്രവചനവുമല്ല. അവരുടെ സ്വഭാവം വിവരിക്കുകയാണ്. ഖുര്‍ആനില്‍ ഈ വചനം മാത്രമല്ല, കൃസ്ത്യാനികളെ കുറിച്ചും ബഹുദൈവിവിസ്വാസികളെ കുറിച്ചുമെല്ലാം വിശകലനം ചെയ്യുന്നുണ്ട്. അതെല്ലാം ലോകാവസാനം വരെയുള്ള മുഴുവന്‍ ജനങ്ങളുടെ മേലുള്ള പ്രവചനമാവുന്നതെങ്ങിനെയാണ്. 3.ഇതൊരു ദൈവിക ഗ്രന്ഥമാണ്.അതു കൊണ്ടുതന്നെ അതിലൊരു കാര്യം കൃത്യമായി പ്രവചിച്ചാല് അതൊരിക്കലും പുലരാതിരിക്കുകയില്ല. ഖുര്ആന് പറയുന്നു."എന്ത്, ഈ ജനം ഖുര്‍ആനിനെക്കുറിച്ചു ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്ത മറ്റാരില്‍നിന്നെങ്കിലും വന്നതായിരുന്നുവെങ്കില്‍ അവര്‍ അതില്‍ നിരവധി വൈരുധ്യങ്ങള്‍ കാണുമായിരുന്നു" (Quran 4:82) Thanks Sajan...
sajan jcb said...
ഞാന്‍ കൃതാര്തനായി... "അവര്‍ " എന്നതില്‍ യാഹൂദികളും പെടും എന്ന് താങ്കളെ പഠിപ്പിക്കുവാന്‍ സാധിച്ചല്ലോ! അതായിരുന്നു താങ്കളുടെ ആദ്യ സംശയം.
സുഹൈറലി said...
തീര്‍ച്ചയായും അക്കാരം ഞാനും അംഗീകരിക്കുന്നു.കൂടുതല് പഠിച്ചപ്പോള് കൂടതല് മനസ്സിലാക്കാനായി. പക്ഷെ, അതില് രണ്ടു കൂട്ടരും ഉള്പ്പെടുമെന്ന് കൂടുതലുള്ള പഠനങ്ങള് താങ്കളും അംഗീകരിക്കുന്നുവെങ്കില് ഹെഡിങിന് ഇങ്ങനെയൊരു ചെറിചൊരു തിരുത്ത് ഒരു പക്ഷെ വേണ്ടി വരും. "പാഴായ പ്രവചനം അഥവാ ഒരു പാഴായ പരിശ്രമം". ഏതായാലും ഈ തലക്കെട്ട് ചേര്ത്ത് ഞാന് ഈ ചേര്ക്കുകയാണ്.


ഒന്നര ദിവസത്തില്‍ മൂന്ന് രാപ്പകലുകളോ?


"ഒരു പ്രവചനം യഥാര്‍ഥത്തില്‍ പ്രവചനമായി പരിഗണിക്കപ്പെടണമെങ്കില്‍ അതിനു മുന്‍കൂട്ടി പറഞ്ഞതൊക്കെയും സംഭവിക്കണം.ഒരു പ്രവചനത്തിന്റെ ഏതെങ്കിലും ഒരു ഭാഗം പരാചയപ്പെട്ടാല്‍ അത് പരാജയാധീനമായ മനുഷ്യമനസ്സില്‍ നിന്നുളവായതാണ്. ദൈവത്തില്‍ നിന്നുള്ളതല്ല. ബൈബിള്‍ നിര്‍ദ്ദേശിക്കുന്ന പരിശോദനാക്രമം ഇതാണ്. ഈ നിലവാരത്തില്‍ നിലയുറപ്പിച്ചു നാം നിരീക്ഷിക്കുമ്പോള്‍ ബൈബിള്‍ പൂര്‍ണ്ണമായും വിശ്വസനീയം എന്നു മനസ്സിലാകും".(സമ്പൂര്‍ണ്ണ ദൈവശാസ്ത്രം, പേജ്-89)

ബൈബിളിലെ ദൈവികവാക്യങ്ങളും പ്രവാചകന്മാരുടെ പ്രവചനങ്ങളും യാഥാര്‍ഥ്യമാവുകയും പുലരുകയും ചെയ്യും എന്ന് വിശ്വസിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. കാരണം അതില്‍ ദൈവിക വാക്യങ്ങളും വെളിച്ചവുമുണ്ടെന്നതിന് ഖുര്‍ആന്‍ ത്‌ന്നെ സാക്ഷിയാണ്. എന്നാല്‍ അതിന് വിരുദ്ധമായ ചില പ്രതാവനകളും പ്രവചനങ്ങളും ബൈബിളില്‍ കാണാം. അതൊരിക്കലും ദൈവികപ്രവചനത്തില്‍ സംഭവിച്ച അബന്ധമല്ല. മറിച്ച് പില്‍ക്കാലത്ത് പുരോഹിതര്‍ കടത്തിച്ചേര്‍ത്ത വാക്യങ്ങളിലുള്ള സ്വാഭാവികമായുണ്ടാവുന്ന മാനുഷികാബന്ധങ്ങള്‍ മാത്രമാണ് എന്നതാണ് ശരി. അഥവാ ബൈബിള്‍ പൂര്‍ണമായും ദൈവനിവേശിതമാണെന്ന വാദത്തെ അത് ഖണ്ഡിക്കുന്നുവെന്ന് സാരം. അത്തരം ചില പ്രവചനങ്ങള്‍ നമ്ുക്ക് പരിശോദിക്കാം.
യേശു തന്റെ പുനരുദ്ധാനത്തെ കുറിച്ച് മത്തായിയുടെ സുവിശേഷത്തില്‍ പ്രവചിക്കുന്നുണ്ട്.
പ്രവചനമിതാണ്.

മത്തായി_അധ്യായം-12:

39
“ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല.
40
യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.



ഈ പ്രവചനമനുസരിച്ച് 3 രാവും 3 പകലും യേശു കല്ലറയില്‍ കിടക്കണം. ഇനി ബൈബിള്‍ പ്രകാരം എന്താണ് സംഭവിച്ചതെന്ന് പരിശോദിക്കാം. വെള്ളിയാഴ്ച ക്രൂശിക്കപ്പെട്ടു. സന്ധ്യയോടെ യേശുവിന്റെ ശരീരം കല്ലറയിലടച്ചു. വെള്ളി രാത്രി+്ശനിപകല്‍+ശനി രാത്രി=2രാവും ഒരു പകലും കഴിഞ്ഞ് ഞായറാഴ്ച അതിരാവിലെ ഇരുട്ടായിരിക്കെ തന്നെ മഗദലനമറിയവും കൂട്ടരും കല്ലറയിലെത്തിയപ്പോള്‍ അവിടെ ബോഡി കണ്ടില്ലെന്ന് പറയുന്നു.

ഇവിടെ വ്യക്തമാവുന്ന കാര്യങ്ങള്‍
1.യേശുവിന്റെ പ്രവചനം പിഴച്ചു.
2.യേശുവിന് അബന്ധം പറ്റില്ലെങ്കില്‍ യേശുവിന്റെ പ്രവചനം ഉദ്ദരിച്ച സുവിശേഷ കര്‍ത്താക്കള്‍ക്ക് അബന്ധം സംഭവിച്ചു. 
3.ഇത് രണ്ടും സംഭവിച്ചില്ലെങ്കില്‍ ക്രൂശാന്തരമുള്ള വിശകലങ്ങളില്‍ ബൈബിള്‍ സുവിശേഷ കര്‍ത്താക്കള്‍ക്ക തെറ്റ് പറ്റി.

ദൈവത്തിനും യേശുവിനും തെറ്റ് പറ്റില്ല എന്നതു കൊണ്ട്തന്നെ ബൈബിള്‍ രചയിതാക്കള്‍ക്ക് അബന്ധം സംഭവിച്ചും എന്ന വിസകലനം ചെയ്യുന്നതാവും ശരി.



Thursday, June 9, 2011

മുഹമ്മദിനെ കുറിച്ച് യേശുവിന്റെ വസിയ്യത്

ലോക ജന സംഖ്യയില്‍ ഏറ്റവും വലിയ വിഭാഗങ്ങള്‍ ആണല്ലോ ക്രിസ്ത്യാനികളും , മുസ്ലിംകളും . ഇരു കൂട്ടരും യേശു ക്രിസ്തുവിനെ അങ്ങേയറ്റം സ്നേഹിക്കുന്നവര്‍ ആണ് . മുസ്ലിംകള്‍ യേശു വിനെ പ്രവാചകന്‍ ആയി അന്ഗീകരിക്കുംപോള്‍ ക്രിസ്ത്യാനികള്‍ അദ്ധേഹത്തെ ദൈവ പുത്രനായി കണക്കാക്കുന്നു . യേശു തന്റെ ദൌത്യ നിര്‍വഹണത്തിന്റെ അന്ത്യ ഘട്ടത്തില്‍ തന്റെ അനുയായികളോട് ഒരു വസിയ്യത് ചെയ്യുകയുണ്ടായി . ഇത് ബൈബിളില്‍ അദ്ധ്യായം യോഹന്നാന്‍ 16: 7 മുതല്‍ വാക്യങ്ങള്‍ കാണുക : " എന്നാല്‍ ഞാന്‍ നിങ്ങളോട് സത്യം പറയുന്നു . ഞാന്‍ പോകുന്നത് നിങ്ങള്ക്ക് പ്രയോജനം, ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല , ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും . അവന്‍ വന്നു പാപത്തെ കുറിച്ചും നീതിയെ കുറിച്ചും ന്യായ വിധി യെ കുറിച്ചും ലോകത്തിനു ബോധം വരുത്തും . അവര്‍ എന്നില്‍ വിശ്വസിക്കായ്കകൊണ്ടു പാപത്തെ കുറിച്ചും ഞാന്‍ പിതാവിന്റെ അടുക്കല്‍ പോകുകയും , നിങ്ങള്‍ ഇനി എന്നെ കാണാതിരിക്കുകയും ചെയ്യുന്നത് കൊണ്ട് നീതിയെ കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധികപ്പെട്ടിര്‍ക്കകൊണ്ട് ന്യായ വിധിയെകുരിച്ചും തന്നെ. ഇനിയും വളെരെ നിങ്ങളോട് പറവാന്‍ ഉണ്ട് . എന്നാല്‍ നിങ്ങള്ക് ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല . സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും . അവര്‍ സ്വയം ആയി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നത് സംസാരിക്കുകയും വരുവാനുള്ളത് നിങ്ങള്ക്ക് അറിയിച്ചു തരികയും ചെയും . അവന്‍ എനിക്കുള്ളതില്‍ നിന്ന് എടുത്തു നിങ്ങള്ക്ക് അറിയിച്ചു തരുന്നത് കൊണ്ട് എന്നെ മഹത്വ പെടുത്തും" ഇതാണ് ഇനി വരാന്‍ പോകുന്ന ദൈവ ദൂതനെ കുറിച്ച മുന്നറിയിപ്പും ആ ദൂതനില്‍ വിശ്വസിക്കുവാന്‍ അദ്ധേഹത്തിന്റെ ജനതയോടുള്ള വസിയതും . ഈ വസിയത് കൂടി അന്ഗീകരിക്കുംപോഴേ യേശിവിലുള്ള വിശ്വാസവും സ്നേഹവും പൂര്തിയാവുകയുല്ലു. അവര്‍ക്കാണ് ശാശ്വതമായ വിജയം . ഈ വസിയ്യത്തില്‍ പറയുന്ന കാര്യസ്ഥന്‍ അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ (സ ) ആന്നെന്നു വിശുദ്ധ ഖുര്‍ ആനും ബൈബിളും , പ്രവാചക വചനങ്ങളും മുന്നില്‍ വെച്ച് നമുക്ക് പറയാന്‍ കഴിയും . വിശുദ്ധ ഖുര്‍ ആണ് പറയുന്നു . " മര്‍യമിന്റെ പുത്രന്‍ ഈസ ( യേശു ) പറഞ്ഞത് ഓര്‍ക്കുക . ഇസ്രയേല്‍ വംശമേ , ഞാന്‍ അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്‍ ആകുന്നു . എനിക്ക് മുമ്പ് ആഗത മായിടുള്ള തൌരാതിനെ സത്യ പെടുതുന്നവനും എനിക്ക് ശേഷം വരാനിരിക്കുന്ന അഹമെദ് എന്ന പേരുള്ള ഒരു ദൂതനെ സംബന്തിച്ചു ശുഭ വാര്‍ത്ത അറിയിക്കുന്നവനും ആകുന്നു . ഇതാണ് സത്യത്തിന്റെ ആത്മാവും കാര്യസ്ഥനും . ഈ കാര്യസ്ഥനെ കുറിച്ച് യഹോവ മോശയോട് പറഞ്ഞിരുന്നു ആവര്‍ത്തനം 18 : 18 ഇല്‍ ഇക്കാര്യം വ്യക്തമാകുന്നു . " നിന്നെ പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്ക് അവരുടെ സഹോദരന്മാരുടെ ഇടയില്‍ നിന്ന് എഴുന്നേല്‍പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേല്‍ ആക്കും . ഞാന്‍ അവനോടു കല്‍പ്പിക്കുന്നത് ഒക്കെയും അവന്‍ അവരോടു പറയും . അവന്‍ എന്റെ നാമത്തില്‍ പറയുന്ന എന്റെ വചനങ്ങള്‍ യാതോരുതനെങ്കിലും കേള്‍ക്കാതെ ഇരുന്നാല്‍ അവനോടു ഞാന്‍ ചോദിക്കും " ഇവിടെ മോശെയെ പോലെ ഒരു പ്രവാചകന്‍ എന്നാണു പറഞ്ഞിടിക്കുന്നത് . യേശു വാണ്‌ മോശേയെപ്പോലെ യുള്ള പ്രവാചകന്‍ എന്ന് ചില പുരോഹിതന്മാര്‍ പറയാറുണ്ട്‌ . അത് തികച്ചും അബന്ധ മാണ് . അതെ പുരോഹിതന്മാരുടെ വിശ്വാസ മനുസരിച്ച് യേശു ദൈവ പുത്രനാനല്ലോ . എന്നാല്‍ മോഷ ദൈവ പുത്രനല്ല . മാത്രമല്ല , മോശ ഒരു മാതാവിന്റെയും പിതാവിന്റെയും മകനായി സാധാരണ രീതിയില്‍ ജനിക്കുന്നു ഫരോവന്റെ നാട്ടില്‍ നിന്നും ഓടി പ്പോകുന്നു . വിവാഹം കഴിക്കുന്നു . കുട്ടികള്‍ ജനിക്കുന്നു ഫരോവന്റെ നാടിലേക്ക് ദൈവ കല്പന പ്രകാരം തിരിച്ചു വന്നു ഇസ്രായേല്‍ വംശജരെ മോചിപ്പിക്കുന്നു . ഒരു ദൈവ രാഷ്ട്രം സ്ഥാപിക്കുന്നു. സാധാരണ മരണം വരിക്കുന്നു . ഈ അടിസ്ഥാന ലക്ഷ്യങ്ങള്‍ ഒന്നും ഈസ പ്രവാചന്റെ ജീവിതത്തില്‍ കാണുന്നില്ല . അതെ സമയം പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ ജീവിതം പ്രവാചകന്‍ മോശയോട് അടുത്ത് നില്‍ക്കുന്നു .സാദാരണ രീതിയിലുള്ള ജനനവും മരണവും . വിവഹം , സന്താനങ്ങള്‍, മക്കയില്‍ മദീനയിലേക്കുള്ള പാലായനം , മക്കയിലേക്ക് തിരിച്ചു വരുന്നു . മക്ക മോചിപ്പിക്കുന്നു . മദീന ആസ്ഥാനമാകി ഒരു ദൈവിക രാഷ്ട്രം പണിയുന്നു . അപ്പോള്‍ പഴയ നിയമ തോറയില്‍ പറഞ്ഞ പ്രവാചകനും തീര്‍ച്ചയായും മുഹമ്മദ്‌ നബി തന്നെ . ഖുര്‍ ആനും ഇത് സ്ഥിരീകരിക്കുന്നു . " നിങ്ങളിക്ക് നാം ഒരു പ്രവാചകനെ സാക്ഷിയായി അയച്ചിരിക്കുന്നു . ഫരവോനിലേക്ക് ദൂതനെ അയച്ചിരുന്നത് പോലെ " അപ്പോള്‍ ബൈബിള്‍ പഴയ നിയമവും പുതിയ നിയമവും പറയുന്ന പ്രവാചകന്‍ ഒരാള്‍ തന്നെ എന്ന കാര്യത്തില്‍ യാതൊരു സംശയുവം ഇല്ല. അപ്പോള്‍ യേശുവിനെയും മുഹമ്മദ്‌ നബി യേയം ഒരു താരതമ്യത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ല .ആദി പ്രവാചകന്‍ ആദം മുതല്‍ അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബി വരെയുള്ള പ്രവാചക പരമ്പരയിലെ ഒരു കണ്ണി യാണ് ഈസാ പ്രവാചകനും .

Saturday, April 9, 2011

യേശു എന്താണ്‌ പറഞ്ഞത്‌ ?


ഇ.സി സൈമണ്‍ മാസ്റ്റര്‍

യഹൂദ മതക്കാരനോ ക്രിസ്‌ത്യാനിയോ ആയിരുന്നില്ല മൂസാ നബി എന്നതും, ക്രിസ്‌തുമത സ്ഥാപകനോ ആ മതവിശ്വാസിയോ അല്ലായിരുന്നു യേശു എന്നതും അധികമാരും മനസ്സിലാക്കിയിട്ടില്ലാത്ത യാഥാര്‍ഥ്യമാണ്‌. ഒരു പുതിയ മതം സ്ഥാപിക്കുകയായിരുന്നില്ല യേശുവിന്റെ ജീവിതലക്ഷ്യം. പ്രവാചക പരമ്പരയില്‍ പെട്ട അദ്ദേഹം, ജനിച്ചുവളര്‍ന്ന പ്രവാചകമതത്തില്‍ തന്നെയാണ്‌ ജീവിച്ചത്‌. മറ്റു പ്രവാചകന്മാരുടെ മതം ഏതായിരുന്നുവോ അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെയും മതം. ഇബ്‌റാഹീം, മൂസാ, യഅ്‌ഖൂബ്‌ തുടങ്ങിയ പ്രമുഖരായിരുന്നു അദ്ദേഹത്തിന്റെ മുന്‍ഗാമികളായ പ്രവാചകന്മാര്‍. യേശുവിന്റെ തൊട്ടു പിന്‍ഗാമിയായിരുന്നു അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌. ഒരേ മതവിശ്വാസികളായിരുന്നതുകൊണ്ടാണ്‌ ഖുര്‍ആനില്‍ യേശുവിന്റെ പേര്‌ വന്നതും പ്രാധാന്യത്തോടെ അദ്ദേഹത്തെപ്പറ്റി പ്രതിപാദിച്ചതും.സ്‌ത്രീകളില്‍ ഏറ്റവും വിശിഷ്‌ട സ്ഥാനം നല്‍കി പ്രശംസകൊണ്ട്‌ മൂടി പരിശുദ്ധ ഖുര്‍ആനില്‍ പേരു വന്ന ഒരേയൊരു സ്‌ത്രീ യേശുവിന്റെ മാതാവ്‌ മറിയമാകാന്‍ ഇടയായതിനും കാരണം മറ്റൊന്നായിരുന്നില്ല.
ക്രിസ്‌തുമതമായിരുന്നില്ല ക്രിസ്‌തുവിന്റെ മതം. പേരില്‍ മാത്രമേ ആ മതങ്ങള്‍ തമ്മില്‍ ബന്ധമുള്ളൂ. യേശുവിന്റെ ജീവിതകാലത്ത്‌ അങ്ങനെ ഒരു മതം നിലവിലില്ലായിരുന്നു. അതുകൊണ്ടുതന്നെ ആ മതത്തെപ്പറ്റി തികച്ചും അജ്ഞനായിരുന്നു അദ്ദേഹം. യേശുക്രിസ്‌തുവിന്റെ ജീവിതകാലം കഴിഞ്ഞ്‌ ഏറെ കൊല്ലങ്ങള്‍ക്കു ശേഷമാണ്‌ സിറിയയിലെ അന്ത്യോഖ്യ എന്ന പട്ടണത്തില്‍ വെച്ച്‌ ക്രിസ്‌ത്യാനി എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടതെന്ന്‌ ബൈബിള്‍ പറയുന്നു (അപ്പോസ്‌തല പ്രവൃത്തികള്‍ 11:26).
യഹൂദന്മാര്‍ക്കും ക്രൈസ്‌തവര്‍ക്കും പുറമെ ഇസ്‌ലാമതസ്ഥരും അവരുടെ പൂര്‍വ പിതാവായി സ്‌നേഹാദരങ്ങളോടെ പരിഗണിക്കുന്ന ഇബ്‌റാഹീം നബിയുടെ മതമേതെന്ന കാര്യത്തില്‍ യഹൂദര്‍ക്കും ക്രൈസ്‌തവര്‍ക്കും കാര്യമായ ബോധമില്ല. യഹൂദനെന്ന്‌ യഹൂദരും ക്രൈസ്‌തവനെന്ന്‌ ക്രൈസ്‌തവരും വിശ്വസിക്കുന്നു. യഹൂദ മതവും ക്രിസ്‌തുമതവും ഉണ്ടാവുന്നതിനു മുമ്പായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം എന്നതുകൊണ്ടുതന്നെ അദ്ദേഹം ആ മതങ്ങളില്‍ പെട്ട ആളായിരുന്നില്ലെന്ന്‌ വ്യക്തം. ഖുര്‍ആന്‍ മാത്രമാണ്‌ അക്കാര്യം വ്യക്തമായി പറയുന്നത്‌.
ഏകദേശം ബി.സി ഇരുപതാം നൂറ്റാണ്ടിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ബി.സി പത്താം നൂറ്റാണ്ടില്‍ ഇസ്രയേല്‍ രാജ്യം ഭരിച്ചിരുന്ന സോളമന്‍ (സുലൈമാന്‍ നബി) രാജാവിന്റെ കാലത്തുണ്ടായ അധികാര വടംവലിയുടെ ഫലമായി രാജ്യം ഇസ്രയേല്‍ എന്നും യൂദയാ എന്നും രണ്ടായി പിരിഞ്ഞു. കാലക്രമത്തില്‍ യൂദയായിലെ ജനങ്ങള്‍ യൂദര്‍ (യഹൂദര്‍) എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. കേരളത്തിലെ ജനങ്ങളെ കേരളീയര്‍ എന്നും ഹിന്ദുസ്ഥാനില്‍ ജീവിച്ചവരെ ഹിന്ദുക്കള്‍ എന്നും വിളിച്ചപോലെ. ആദ്യമാദ്യം അതൊരു മതനാമം ആയിരുന്നില്ലെങ്കിലും പിന്നീടതിന്‌ അങ്ങനെ ഒരു മതഛായ വന്നുപെടുകയായിരുന്നു.
മൂസാ നബി(മോസസ്‌)യുടെ കാര്യത്തിലുമുണ്ട്‌ യഹൂദര്‍ക്കും ക്രൈസ്‌തവര്‍ക്കും അദ്ദേഹം തങ്ങളുടെ മതക്കാരനാണെന്ന അബദ്ധ ധാരണ. എന്നാല്‍ അദ്ദേഹത്തിന്റെ കാലശേഷം മാത്രം ഉണ്ടായ മതങ്ങളാണ്‌ അവ രണ്ടുമെന്ന യാഥാര്‍ഥ്യം ഇവരുടെ അവകാശവാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന്‌ സ്‌പഷ്‌ടമാക്കുന്നുണ്ട്‌.
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്ന ചില മുസ്‌ലിംകള്‍ ക്രൈസ്‌തവരെ ആ മാര്‍ഗം പരിചയപ്പെടുത്തി അതിലേക്ക്‌ ക്ഷണിക്കുമ്പോള്‍ അവരില്‍ ചിലര്‍ ചോദിക്കുന്നു: നിങ്ങള്‍ എന്തിനാണ്‌ ഞങ്ങളെ മുസ്‌ലിംകളാക്കാന്‍ നോക്കുന്നത്‌? നിങ്ങളേക്കാള്‍ കൂടുതലായി ദൈവിക കാര്യങ്ങള്‍ അറിയുന്നവരും അതിനായി പ്രവര്‍ത്തിക്കുന്നവരും ഞങ്ങളല്ലേ? ഞങ്ങളെക്കാള്‍ അധികമായി ആ മാര്‍ഗത്തില്‍ എന്തു പ്രവര്‍ത്തനമാണ്‌ നിങ്ങള്‍ക്കുള്ളത്‌? ലോകത്തെവിടെയും മിഷണറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി കഷ്‌ടപ്പെടുന്നവര്‍ക്ക്‌ ആശ്വാസമായും ദുഃഖിതര്‍ക്കും ദുരിതബാധിതര്‍ക്കും സഹായമായും ആദ്യം ഓടിയെത്തുന്നത്‌ ആരാണ്‌? രോഗികള്‍ക്കായി ആശുപത്രികളും സന്നദ്ധ സംഘടനകളും നിസ്വാര്‍ഥ സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച കന്യാസ്‌ത്രീകളും നഴ്‌സുമാരും ഡോക്‌ടര്‍മാരും എന്നു വേണ്ട ആതുര സേവന രംഗത്ത്‌ ഞങ്ങളെപ്പോലെ പ്രവര്‍ത്തിക്കുന്നതിനു സന്നദ്ധതയുള്ളവര്‍ നിങ്ങളില്‍ എത്രയുണ്ട്‌? പ്രാഥമിക കലാലയങ്ങള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെ സ്ഥാപിച്ചു നടത്തിക്കൊണ്ടുപോകുന്ന വിദ്യാഭ്യാസ വിദഗ്‌ധര്‍, ശാസ്‌ത്ര സാങ്കേതിക വിദ്യകളില്‍ ബഹുദൂരം മുന്നേറിയിട്ടുള്ള ശാസ്‌ത്രജ്ഞര്‍ തുടങ്ങിയവരുടെ നീണ്ടനിര തന്നെ ഞങ്ങള്‍ക്കുള്ളപ്പോള്‍ നിങ്ങളുടെ സ്ഥിതി എന്താണ്‌? സാധുജന സേവനം ജീവിത ലക്ഷ്യമായി സ്വീകരിച്ച്‌ ഇതിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച എണ്ണമറ്റ മനുഷ്യ സ്‌നേഹികളുള്ള ക്രൈസ്‌തവരെ അതിലപ്പുറം ഏതു പുണ്യകര്‍മത്തിലേക്ക്‌ ക്ഷണിക്കാനാണ്‌ നിങ്ങള്‍ക്കാവുക? ദൈവശാസ്‌ത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന നിരവധി ക്രൈസ്‌തവര്‍ ആ രംഗത്തുള്ളപ്പോള്‍ ഞങ്ങളെന്തിന്‌ മുസ്‌ലിംകളുടെ അടുത്ത്‌ വന്ന്‌ ദൈവത്തെയും ദൈവശാസ്‌ത്രത്തെയും പറ്റി പഠിക്കണം? ഞങ്ങള്‍ക്കില്ലാത്തതും ഞങ്ങള്‍ അറിയാത്തതുമായ നിങ്ങളുടെ ദൈവം ആരാണ്‌? ഏതാണ്‌?
ചോദ്യങ്ങളുടെ നീണ്ട പട്ടിക തന്നെയാണ്‌ ചിലര്‍ക്ക്‌ നിരത്താനുള്ളത്‌. എങ്കിലും ഉത്തരമില്ലാത്ത ചോദ്യങ്ങളല്ല അവ എന്ന മറുവശവും അവക്കുണ്ട്‌.

മുസ്‌ലിമിന്റെ മറുപടി
ക്രൈസ്‌തവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ നിഷേധിക്കുകയോ വില കുറച്ച്‌ കാണിക്കുകയോ ചെയ്യേണ്ട ആവശ്യം മുസ്‌ലിംകള്‍ക്കില്ല. അങ്ങനെ ചെയ്യുന്നവരുമല്ല മുസ്‌ലിംകളായ ഞങ്ങള്‍. നല്ല കാര്യങ്ങള്‍ ആരു ചെയ്‌താലും അവരെ അഭിനന്ദിക്കുന്നവരും അതില്‍ സന്തോഷിക്കുന്നവരുമാണ്‌. പ്രത്യേകിച്ച്‌ ഈസാ നബിയുമായുള്ള അടുപ്പം വെച്ച്‌ നോക്കുമ്പോള്‍ ക്രൈസ്‌തവര്‍ ചെയ്യുന്ന സദ്‌പ്രവര്‍ത്തനങ്ങളില്‍ സന്തോഷിക്കുന്നവരാണ്‌ മുസ്‌ലിംകള്‍ എന്നുള്ളതും നിങ്ങള്‍ അറിയേണ്ടതുണ്ട്‌. ദൈവിക മാര്‍ഗത്തില്‍ നിങ്ങള്‍ ചെയ്യുന്ന സേവനങ്ങളിലെ മനുഷ്യസ്‌നേഹം ഞങ്ങള്‍ ഏറെ വിലമതിക്കുന്നു. അതിന്റെ പേരില്‍ നിങ്ങളോട്‌ ഒട്ടും തന്നെ വിരോധമോ അസൂയയോ ഞങ്ങള്‍ വെച്ചു പുലര്‍ത്തുന്നില്ല. മറിച്ച്‌ ഞങ്ങള്‍ക്കാവാത്ത നല്ല കാര്യങ്ങള്‍ ചെയ്യുന്ന നിങ്ങളോട്‌ നന്ദിയും സ്‌നേഹവും മാത്രമേ ഞങ്ങള്‍ക്കുള്ളൂ എന്നതാണ്‌ വാസ്‌തവം.
എന്നു മാത്രമല്ല, നിങ്ങളിലൂടെ മഹദ്‌ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത്‌ അല്ലാഹു ആണെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. നിങ്ങള്‍ വഴി ആയാലും മനുഷ്യ നന്മക്ക്‌ വേണ്ടി സേവനവും സഹായവും ചെയ്യാന്‍ കഴിവ്‌ നല്‍കിയ അല്ലാഹുവിന്‌ സ്‌തുതി. ഞങ്ങളുടെ കഴിവുകളെയും വര്‍ധിപ്പിച്ചുതന്ന്‌ ഞങ്ങളെയും അതിനു പ്രാപ്‌തരാക്കണേ എന്നാണ്‌ അല്ലാഹുവിനോടുള്ള ഞങ്ങളുടെ പ്രാര്‍ഥന.
ദൈവം എന്നു പറയുമ്പോള്‍ ക്രൈസ്‌തവന്റെ മനസ്സില്‍ ആദ്യം തെളിയുന്നത്‌ യേശുവാണ്‌. ദൈവമായല്ലാതെ മനുഷ്യനായി ജീവിച്ച ഒരു പ്രവാചകനെന്ന നിലയില്‍ അദ്ദേഹത്തെ കാണുക അവരെ സംബന്ധിച്ച്‌ സാധ്യമല്ലെന്നു വേണം പറയാന്‍. ആരെങ്കിലും അങ്ങനെ പറയുന്നത്‌ ചിലര്‍ക്ക്‌ തീരെ സഹിക്കുന്നതല്ലെന്നു തന്നെയല്ല, ആ പറയുന്നവനെ വിദ്വേഷം കലര്‍ന്ന ഭാവത്തില്‍ നോക്കുകയും ചെയ്യുന്നു.
ദൈവത്തെ തിരിച്ചറിയുക എന്നതാണ്‌ അറിവുകളില്‍ ഏറ്റവും വലതും ശ്രേഷ്‌ഠവും. യേശുവിനെ ദൈവമാക്കി അദ്ദേഹത്തെ ആരാധിക്കുകയും അദ്ദേഹത്തോട്‌ പ്രാര്‍ഥിക്കുകയും ചെയ്യുക എന്നാല്‍, അങ്ങനെ ചെയ്യുന്ന ക്രൈസ്‌തവര്‍ക്ക്‌ ദൈവത്തെ തിരിച്ചറിയുന്നതിനുള്ള കഴിവും വിവേകവും ഇല്ലെന്നാണ്‌ അര്‍ഥം. ദൈവവിശ്വാസത്തെ സംബന്ധിച്ച ഏറ്റവും ലളിതവും പരമ പ്രധാനവുമായ ഈ പാഠം അറിയാത്തവരാണ്‌ ക്രൈസ്‌തവരെങ്കില്‍ അത്‌ അവരെ സംബന്ധിച്ച്‌ അല്‍പവും ഭൂഷണമല്ല.
ദൈവവിശ്വാസത്തിന്റെ കാര്യത്തില്‍ തീരെ ചെറുതല്ലാത്തതാണ്‌ ക്രൈസ്‌തവരും മുസ്‌ലിംകളും തമ്മിലുള്ള അകലം. ദൈവമെന്ന വിശ്വാസത്തിലും ധാരണയിലും അടിയുറച്ചു നിന്ന്‌ തികച്ചും തെറ്റായ രീതിയില്‍, ദൈവത്തിനു കൊടുക്കേണ്ട എല്ലാ ഭക്തിയും ആരാധനയും ബഹുമാനവും യേശുവിന്‌ കൊടുത്ത്‌ അദ്ദേഹത്തോട്‌ പ്രാര്‍ഥിക്കുന്ന ക്രിസ്‌ത്യാനിയും, ഏകദൈവത്തില്‍ മാത്രം വിശ്വസിച്ച്‌ `എന്നെ മുസ്‌ലിമായി ജീവിപ്പിക്കുകയും മുസ്‌ലിമായി മരിപ്പിക്കുകയും മുസ്‌ലിമായല്ലാതെ മരിക്കാന്‍ ഇടവരുത്തുകയും ചെയ്യരുതേ' എന്നു പ്രാര്‍ഥിക്കുന്ന ഒരാളും തമ്മിലുള്ള അന്തരം വളരെ വലുതാണ്‌.
യേശു ഒരിക്കല്‍ ചോദിച്ചു: ലോകം മുഴുവന്‍ നേടിയാലും ആത്മാവ്‌ നഷ്‌ടപ്പെട്ടാല്‍ പിന്നെ ആ നേട്ടം കൊണ്ട്‌ നിനക്കെന്ത്‌ ഫലം? ആത്മാവ്‌ നഷ്‌ടപ്പെടാതിരിക്കാന്‍ പ്രവാചകന്മാര്‍ കാണിക്കുകയും പഠിപ്പിക്കുകയും ചെയ്‌തതാണ്‌ മുകളില്‍ പറഞ്ഞ പ്രാര്‍ഥനാ രീതി.
ദൈവം എന്നാല്‍ ആരാണ്‌, അവന്റെ ശക്തിയും ശക്തിവിശേഷതകളും എന്തെല്ലാം എന്നതിനെപ്പറ്റി വ്യക്തമായ ധാരണകളും കാഴ്‌ചപ്പാടുകളും ഉള്ളവരാണ്‌ മുസ്‌ലിംകള്‍. ദൈവം എന്നു കേള്‍ക്കുമ്പോള്‍ ഒരു മുസ്‌ലിമിന്റെ ഉള്ളില്‍ ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ഉദിക്കുന്ന ബോധം ഇതത്രെ: ``അവനാണ്‌ അല്ലാഹു. അവനല്ലാതെ ദൈവമില്ല. കാണുന്നതും കാണാത്തതും അറിയുന്നവനാണവന്‍. അവന്‍ ദയാപരനും കരുണാമയനുമാണ്‌. 
അവനാണ്‌ അല്ലാഹു. അവനല്ലാതെ ദൈവമില്ല. രാജാധിരാജന്‍, പരമ പവിത്രന്‍, സമാധാന ദായകന്‍, അഭയദാതാവ്‌, മേല്‍നോട്ടക്കാരന്‍, അജയ്യന്‍, പരമാധികാരി, സര്‍വോന്നതന്‍, എല്ലാം അവന്‍ തന്നെ. ജനം പങ്കുചേര്‍ക്കുന്നതില്‍നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനാണ്‌.
അവനാണ്‌ അല്ലാഹു, സ്രഷ്‌ടാവും നിര്‍മാതാവും രൂപരചയിതാവും അവന്‍ തന്നെ. വിശിഷ്‌ട നാമങ്ങളൊക്കെയും അവന്നുള്ളതാണ്‌. ആകാശഭൂമികളിലുള്ളവയെല്ലാം അവന്റെ മഹത്വം കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവനാണ്‌ അജയ്യനും യുക്തിജ്ഞനും'' (59:22-24).
എത്ര തന്നെ പറഞ്ഞാലും അവസാനിക്കാത്ത അല്ലാഹുവിന്റെ ഗുണഗണങ്ങള്‍ ഖുര്‍ആന്‍ വീണ്ടും ഇങ്ങനെ വാഴ്‌ത്തുന്നു: ``അല്ലാഹു, അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍; എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍; മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്‌. അവന്റെ അടുക്കല്‍ അനുവാദമില്ലാതെ ശിപാര്‍ശ ചെയ്യാന്‍ കഴിവുള്ളവനാര്‌? അവരുടെ ഇന്നലെകളിലുണ്ടായതും നാളെകളിലുണ്ടാകാനിരിക്കുന്നതും അവനറിയുന്നു. അവന്റെ അറിവില്‍നിന്ന്‌ അവനിഛിക്കുന്നതല്ലാതെ അവര്‍ക്കൊന്നും അറിയാന്‍ സാധ്യമല്ല. അവന്റെ ആധിപത്യം ആകാശഭൂമികളെയാകെ വലയം ചെയ്‌തു നില്‍ക്കുന്നു. അവയുടെ സംരക്ഷണം അവനെയൊട്ടും തളര്‍ത്തുന്നില്ല. അവന്‍ അത്യുന്നതനും മഹാനുമാണ്‌'' (2:255).
ദൈവികമായ ഈ കഴിവുകളുടെ പശ്ചാത്തലത്തില്‍ യേശുവിനെയും വിലയിരുത്തി അദ്ദേഹം ദൈവമോ അതോ മനുഷ്യനോ ആയിരുന്നതെന്ന്‌ നിശ്ചയിക്കാന്‍ കഴിയും. വിശപ്പും ദാഹവും സഹിച്ച്‌ തെരുവിലൂടെ നടന്നതും, ഉപവാസം അനുഷ്‌ഠിച്ച്‌ ദൈവത്തോട്‌ പ്രാര്‍ഥിച്ചതും, എന്റെ ദൈവമേ എന്റെ ദൈവമേ എന്നു വിളിച്ച്‌ വിലപിച്ചതും, പിശാചിന്റെ പരീക്ഷണത്തിനു വിധേയനായതും, ജീവിതത്തിന്റെ അവസാന മണിക്കൂറുകളില്‍ പോലും പ്രാര്‍ഥിക്കാനായി ശിഷ്യരോട്‌ നിര്‍ദേശിച്ചതും കാണിക്കുന്നത്‌ മനുഷ്യ സ്വഭാവമല്ലാതെ ദൈവസ്വഭാവത്തിന്റെ കണിക പോലുമുണ്ടായിരുന്നില്ല എന്നു തന്നെയാണ്‌. സൃഷ്‌ടികര്‍മത്തിലോ അതിന്റെ പരിപാലനത്തിലോ യാതൊരു പങ്കും അദ്ദേഹത്തിനുണ്ടായിരുന്നില്ല.
ഒരിക്കല്‍ ഒരാള്‍ യേശുവിനോട്‌, ഗുരുവേ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു ചെയ്യണം എന്നു ചോദിച്ചു. മൂസാ നബി വഴി ലഭിച്ച തൗറാത്തിലെ (പഴയ നിയമം) ദൈവകല്‍പനകള്‍ ഉദ്ധരിച്ച്‌ ഏകദൈവത്തില്‍ വിശ്വസിക്കുക, പ്രതിമകളും വിഗ്രഹങ്ങളും വെച്ച്‌ അവയെ ദൈവങ്ങളാക്കി ആരാധിക്കാതിരിക്കുക, മാതാപിതാക്കളെ ബഹുമാനിക്കുക, കളവും വ്യഭിചാരവും ഒഴിവാക്കി ജീവിക്കുക മുതലായ കാര്യങ്ങളായിരുന്നു അയാളോടുള്ള യേശുവിന്റെ ഉപദേശം. ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യമുണ്ട്‌. എല്ലാവരും പാലിക്കപ്പെടേണ്ടതായി പ്രത്യേകം എടുത്തു പറഞ്ഞ നല്ല കാര്യങ്ങളില്‍ ക്രൈസ്‌തവ സഭയുടെ കാതലായ തത്ത്വങ്ങളൊന്നും ഉള്‍പ്പെടുത്തിയില്ലെന്ന വസ്‌തുത. ഏകദൈവത്തെപ്പറ്റി പറഞ്ഞതല്ലാതെ മൂന്നു ദൈവങ്ങളുടെ കൂട്ടായ്‌മയായ ത്രിത്വത്തെ പറ്റി ഒന്നും പറഞ്ഞില്ല. ക്രൈസ്‌തവരുടെ ആരാധനാ സമ്പ്രദായത്തിലെ മര്‍മപ്രധാനമായ കുര്‍ബാന എന്ന ബലികര്‍മത്തെപ്പറ്റിയും യേശു മൗനം പാലിച്ചു. കുമ്പസാരം എന്ന കര്‍മത്തില്‍ കൂടി പുരോഹിതന്‍ നടത്തിക്കൊടുക്കുന്ന പാപമോചനത്തെയും അദ്ദേഹം അവഗണിച്ചു. മൂസാ നബി തന്ന കല്‍പനകള്‍ പാലിക്കാന്‍ ഉപദേശിച്ചപ്പോള്‍ പള്ളികളിലെയും വീടുകളിലെയും കുരിശുകളും വിഗ്രഹങ്ങളും അരുതെന്നും ഉദ്ദേശിച്ചിരുന്നു.
ഇഹലോക ജീവിതത്തിന്റെ അവസാന ദിവസം ശത്രുക്കള്‍ യേശുവിനെ അറസ്റ്റ്‌ ചെയ്‌ത്‌ യഹൂദ പുരോഹിത പ്രമുഖരുടെ മുമ്പില്‍ ഹാജരാക്കി. അവര്‍ അദ്ദേഹത്തെ വിചാരണ എന്ന പേരില്‍ ആക്ഷേപിച്ച്‌, പരിഹസിച്ച്‌ പീഡിപ്പിച്ചു. ഭരണാധികാരികളും ന്യായാധിപന്മാരുമായ ഗവര്‍ണറുടെയും രാജാവിന്റെയും മുമ്പാകെ ഹാജരാക്കിയും അവര്‍ അദ്ദേഹത്തെ ചോദ്യം ചെയ്‌തു. ദൈവപുത്രന്‍ എന്ന്‌ നീ അവകാശപ്പെട്ടോ എന്ന ചോദ്യത്തിന്‌, അങ്ങനെ നിങ്ങള്‍ പറയുന്നു, അതായത്‌ അങ്ങനെ പറയുന്നത്‌ ഞാനല്ല നിങ്ങളാണ്‌ എന്നായിരുന്നു യേശുവിന്റെ ഉത്തരം (ലൂക്കാ 22:70, 23:3). ശിക്ഷിക്കാന്‍ മതിയായ കാരണം കാണാത്തതുകൊണ്ട്‌ വിട്ടയക്കാമെന്ന്‌ ന്യായാധിപന്മാര്‍ അഭിപ്രായപ്പെട്ടതാണെങ്കിലും യഹൂദരുടെ എതിര്‍പ്പുമൂലം അവരദ്ദേഹത്തെ മരണത്തിനു വിട്ടുകൊടുത്തു എന്നേ ഉള്ളൂ.
(തുടരും)



Twitter Delicious Facebook Digg Stumbleupon Favorites More